അനുബന്ധ വാര്‍ത്തകള്‍
- പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; നിയമം പ്രാബല്യത്തിൽ
- 'സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു';രാഷ്ട്രപതിക്ക് വിരമിച്ച സൈനിക മേധാവികളുടെ കത്ത്
- നാലരമാസത്തിന് ശേഷം കാശ്മീരിൽ എസ് എം എസ് സേവനം പുനരാരംഭിച്ചു
- പ്രിയങ്ക വ്യാജ ഗാന്ധി; പേര് മാറ്റണമെന്ന് കേന്ദ്രമന്ത്രി
- ഏതുരീതിയിലുള്ള വെല്ലുവിളിയും നേരിടാൻ ഇന്ത്യ തയ്യാറാണ്, പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേന മേധാവി
അസൗകര്യമെന്ന് സർക്കാർ: രാഷ്ട്രപതി ശബരിമലയിലേക്കില്ല, കൊച്ചിയില്‍ നിന്നും ലക്ഷ്യദ്വീപിലേക്ക് പോകും
മകരവിളക്ക് തീര്‍ത്ഥാടന സമയമായതിനാൽ മൂന്ന് ദിവസം കൊണ്ട് രാഷ്ട്രപതിക്കായി സുരക്ഷ ഒരുക്കാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍ അറിയിക്കുകയായിരുന്നു.
രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ യാത്രാ പരിപാടികളില്‍ ശബരിമലയില്ല. ജനുവരി ആറിനായിരുന്നു രാഷ്ട്രപതി ശബരിമല സന്ദര്‍ശനം നടത്താനിരുന്നത്. മകരവിളക്ക് തീര്‍ത്ഥാടന സമയമായതിനാൽ മൂന്ന് ദിവസം കൊണ്ട് രാഷ്ട്രപതിക്കായി സുരക്ഷ ഒരുക്കാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍ അറിയിക്കുകയായിരുന്നു. പ്രധാനമായും ഹെലിപ്പാഡിന്റെ അസൗകര്യമായിരുന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയത്.
പാണ്ടിത്താവളത്തില്‍ ഹെലിപ്പാഡായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് വാട്ടര്‍ ടാങ്ക് നിര്‍മിച്ചിട്ടുള്ളതെന്നും ഈ സംവിധാനം ഉപയോഗിക്കാമെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രന്‍ രാഷ്ട്രപതി ഭവനെ അറിയിച്ചത്.
രാഷ്ട്രപതി ആറാം തിയ്യതി കൊച്ചിയില്‍ എത്തുകയും ഏഴാം തിയ്യതി ലക്ഷ്വദ്വീപ് സന്ദര്‍ശനം നടത്തുകയും ചെയ്യും. ലക്ഷ്വദ്വീപിലെ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം ഒന്‍പതാം തിയ്യതി ഡൽഹിയിലേക്ക് മടങ്ങും.