രാവി നദിയിലൂടെ ഇന്ത്യൻ അതിർത്തിയിലേക്ക് ഒരു പാക് ബോട്ട്; ഭീകരർ രാജ്യത്തിനകത്ത് കടന്നോ, അടുത്ത ആക്രമണത്തിന്റെ മുന്നോടിയോ?

പഞ്ചാബിൽ പാക്ക് ബോട്ട് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി; പിന്നിൽ ഭീകരരെന്നു സംശയം

aparna shaji| Last Modified ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (11:47 IST)
- അതിർത്തി പങ്കിടുന്ന രാവി നദിയിലൂടെ ഒരു പാകിസ്ഥാൻ ബോട്ട് ഇന്ത്യയിലേക്ക് കടന്നു. ബി എസ് എഫ് ബോട്ട് കണ്ടെടുക്കുമ്പോൾ അതിനകം ശൂന്യമായിരുന്നു. ഉപേക്ഷിച്ച നിലയിലായിരുന്നു ബോട്ട് കണ്ടെത്തിയത്. നദീതീരത്തുള്ള സൈനിക പോസ്റ്റിന് സമീപമാണ് ബോട്ട് കണ്ടെത്തിയത്.

ഇതോടെ പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. പിടിച്ചെടുത്ത ബോട്ട് ബി എസ് എഫ് പരിശോധിക്കുന്നു. പാക് ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ ഉപയോഗിച്ചതാകം ബോട്ട് എന്നാണ് സംശയം. അങ്ങനെയെങ്കിൽ ഭീകരർ രാജ്യത്തിനകത്ത് കടന്നോ എന്നാണ് സൈനികർ ഇപ്പോൾ പരിശോധിക്കുന്നത്. തിരച്ചിലും വ്യാപകമാക്കി.

കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടു ബോട്ടുകൾ ഇന്ത്യൻ തീരത്തേക്കു വരുന്നതായി മൾട്ടി ഏജൻസി സെന്ററിന്റെ മുന്നറിയിപ്പ് ലഭിച്ചു. കറാച്ചിയിൽനിന്നു ബോട്ടുകൾ പുറപ്പെട്ട രണ്ടു ബോട്ടുകള്‍ ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളിൽ എത്തിച്ചേരാനാണ് സാധ്യത. അതോടൊപ്പം, ഗുജറാത്ത് അതിർത്തിയിൽ പാകിസ്‌ഥാൻ ബോട്ട് പിടികൂടിയിരുന്നു. ഇതിലുണ്ടായിരുന്ന ഒമ്പതു പേരെയും അറസ്റ്റ് ചെയ്തു.

അതിനിടെ അതിർത്തിയിൽ പാക് സൈന്യം തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘനം നടത്തുന്നുണ്ട്. ഇതിനാല്‍ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിൽ ചർച്ച നടത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :