അനുബന്ധ വാര്‍ത്തകള്‍
- തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമം, കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ പാറമേക്കാവ് ദേവസ്വം
- മഹാരാഷ്ട്രയിൽ സ്ഥിതി അതീവഗുരുതരം, ഇന്ന് രോഗം സ്ഥിരീകരിച്ചത് 67,100 പേർക്ക്
- രാജ്യത്ത് സ്ഥിതി അതീവ ഗുരുതരം: 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2.61 ലക്ഷം പേർക്ക്, 1501 മരണം
- "വാക്സിൻ,വെന്റിലേഷൻ സൗകര്യം" കഴിഞ്ഞ വർഷത്തിൽ നിന്നും രാജ്യം ഏറെ മാറി: ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് അമിത് ഷാ
- സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് മുന്നറിയിപ്പ്
ഓക്‌സിജൻ ക്ഷാമം രൂക്ഷം, 7,000 കിടക്കകൾ വേണം: പ്രധാനമന്ത്രിക്ക് കത്തയച്ച് കേജരിവാൾ
കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമായ ഡൽഹിയിൽ വേണ്ടത്ര കിടക്കകളും ഓക്‌സിജൻ സംവിധാനങ്ങളുമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. 7,000 കിടക്കകൾ അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ പ്രധാനമന്ത്രിക്ക് കത്തയച്ചു.
നിലവിൽ 100ൽ താഴെ ഐസിയു ബെഡുകളാണ് ആശുപത്രികളിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24ൽ നിന്നും മുപ്പതിലേക്ക് ഉയർന്നു. മൊത്തം 10,000 ആശുപത്രി ബെഡുകളിൽ 1,800 എണ്ണം കൊവിഡ് രോഗികൾക്ക് മാറ്റിവെച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വരും ദിവസങ്ങളിൽ 6,000 ഓക്‌സിജൻ ബെഡുകൾ ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി ജനങ്ങൾക്ക് ഉറപ്പ് നൽകി.
യമുന സ്പോർട്‌സ് കോമ്പ്ലെക്‌സ്,കോമൺവെൽത്ത് വില്ലേക് എന്നിവിടങ്ങളിലെ കൊവിഡ് കെയർ സെന്ററുകളിലാകും ക്രമീകരണങ്ങൾ ഒരുക്കുക.