അനുബന്ധ വാര്‍ത്തകള്‍
- മുംബെയില്‍ ചിക്കന്‍ ഗുനിയ വ്യാപിക്കുന്നു; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടിയത് 476 ശതമാനം
- ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തിയെന്നാണ് ഞാൻ കേട്ടതെന്ന് ട്രംപ്, നിഷേധിച്ച് ഇന്ത്യ, രാജ്യത്തിൻ്റെ താത്പര്യം സംരക്ഷിക്കുമെന്ന് പ്രഖ്യാപനം
- അല്ലേലും നിങ്ങടെ എഫ് 35 ഞങ്ങള്‍ക്ക് വേണ്ട, തീരുവ ഉയര്‍ത്തിയതില്‍ അതൃപ്തി, ട്രംപിന്റെ ഓഫര്‍ നിരസിച്ച് ഇന്ത്യ
- പാകിസ്ഥാന് എണ്ണപാടം നിര്‍മിക്കാന്‍ സഹായം, ഇന്ത്യയുടെ മുകളില്‍ 25 ശതമാനം താരിഫ്, മോദിയെ വെട്ടിലാക്കുന്ന ഫ്രണ്ടിന്റെ ഇരുട്ടടി
- കന്യാസ്ത്രീകളുടെ അറസ്റ്റ്: ആരും നിര്‍ബന്ധിച്ചില്ല, സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങിത്തിരിച്ചതെന്ന് പെണ്‍കുട്ടികള്‍
ഒന്‍പതു ദിവസത്തെ ജയില്‍വാസത്തിനുശേഷം കന്യാസ്ത്രീകള്‍ക്ക് മോചനം
പോലീസ് സംരക്ഷണത്തില്‍ കന്യാസ്ത്രീകള്‍ മദര്സുപ്പീരിയറിനോടൊപ്പം മഠത്തിലേക്ക് പോയി.
ഒന്‍പതു ദിവസത്തെ ജയില്‍വാസത്തിനുശേഷം കന്യാസ്ത്രീകള്‍ക്ക് മോചനം. എന്‍ഐഎ കോടതിയാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കിയത്. പോലീസ് സംരക്ഷണത്തില്‍ കന്യാസ്ത്രീകള്‍ മദര്സുപ്പീരിയറിനോടൊപ്പം മഠത്തിലേക്ക് പോയി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, എംപി ജോണ്‍ ബ്രിട്ടാസ് എന്നീ നേതാക്കള്‍ ജയില്‍ മോചിതരായ കന്യാസ്ത്രീകളെ കാണുകയും സംസാരിക്കുകയും ചെയ്തു.
മനുഷ്യക്കടത്ത്, മത പരിവര്‍ത്തനം തുടങ്ങിയ ആരോപണങ്ങളാണ് കന്യാസ്ത്രീകള്‍ക്ക് മേല്‍ ഉണ്ടായിരുന്നത്. കടുത്ത ഉപാധികള്‍ ഇല്ലാതെയാണ് ഇവര്‍ക്ക് ജാമ്യം കോടതി അനുവദിച്ചത്. മൂന്നു ഉപാധികളോടെയാണ് കോടതി ജാമ്യം നല്‍കിയത്. 50000 രൂപയുടെ രണ്ടാള് ജാമ്യം, പാസ്പോര്‍ട്ട് സറണ്ടര്‍, രാജ്യം വിട്ടു പോകരുത് എന്നീ ഉപാധികളാണ് ജാമ്യ വ്യവസ്ഥയില്‍ ഉള്ളത്.