ഭൂതബാധയുണ്ടെന്നാരോപിച്ച് ഏഴുവയസുകാരനെ മാതാവും സഹോദരിമാരും ചേര്‍ന്ന് കൊന്നു

ശ്രീനു എസ്| Last Modified ചൊവ്വ, 22 ജൂണ്‍ 2021 (14:38 IST)
ഭൂതബാധയുണ്ടെന്നാരോപിച്ച് ഏഴുവയസുകാരനെ മാതാവും സഹോദരിമാരും ചേര്‍ന്ന് കൊന്നു. തിരുവണ്ണാമല ജില്ലയിലെ കന്നമംഗലത്താണ് സംഭവം. സംഭവത്തില്‍ കുട്ടിയുടെ മാതാവ് തിലകവതിയേയും ഇവരുടെ സഹോദരിമാരായ ഭാഗ്യലക്ഷ്മി, കവിത എന്നിവരെയും പൊലീസ് അറസ്റ്റുചെയ്തു.

കുട്ടിയെ മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തിയത്. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. അതേസമയം സ്ത്രീകള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി പൊലീസ് സംശയിക്കുന്നു. കുട്ടിയുടെ മൃതദേഹം വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :