അനുബന്ധ വാര്‍ത്തകള്‍
- തന്നേക്കാൾ 18 വയസ് അധികമുള്ള വീട്ടമ്മയോട് വിവഹാഭ്യർത്ഥന നടത്തി, നിരസിച്ചതോടെ മകളുടെ മുന്നിലിട്ട് ക്രൂരമായി കൊന്നു
- സുഹൃത്തിനെ മദ്യം നൽകി മയക്കി കിടത്തും, മുകളിലെ മുറിയിലെത്തി മകളെ പീഡനത്തിനിരയാക്കും; പിതാവിന്റെ സുഹൃത്തിൽനിന്നും 11കാരിക്ക് നേരിടേണ്ടി വന്നത് കൊടുംക്രൂരത
- സ്ത്രീക്കോ, പുരുഷനോ ബുദ്ധി കൂടുതൽ ? പഠനത്തിൽ കണ്ടുപിടിച്ചത് ഇങ്ങനെ !
- കറുപ്പുനിറത്തോടാണോ പ്രിയം ? എങ്കിൽ നിങ്ങൾ അറിയണം ഇക്കാര്യങ്ങൾ !
- ആർത്തവ ചക്രത്തിൽ താളപ്പിഴകൾ വരുന്നുണ്ടോ ? പരിഹാരം വീട്ടിൽതന്നെയുണ്ട് !
ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലും വിഷമദ്യ ദുരന്തം; 38 പേർക്ക് ജീവൻ നഷ്ടമായി
ലക്നൌ: ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടായ വിഷമദ്യ ദുരന്തത്തിൽ 38 പേർ മരിച്ചു. ഉത്തർപ്രദേശിൽ രണ്ടിടങ്ങളിലാന് വിഷമദ്യ ദുരന്തം ഉണ്ടായത്. സഹഞ്‌പൂരിൽ 16 പേരും ഖുശിനഗറിൽ 10 പേരുമാണ് വിഷമദ്യം കഴിച്ച് മരിച്ചത്.
ഉത്തരാഖണ്ഡിൽ 12പേരാണ് മദ്യദുരന്തത്തിൽ മരിച്ചത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും എന്നണ് റിപ്പോർട്ടുകൾ. നിരവധിപേർ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സഹൻപൂരിൽ അഞ്ചുപേർ മരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
മദ്യ ദുരന്തത്തിൽ ഇരു സർക്കാരുകളും വിശദമായ അന്വേഷണം ആരംഭിച്ചു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടത്തോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവർക്ക് 50,000രൂപ ധനസഹായവും യു പി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 13 എക്സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.