അനുബന്ധ വാര്‍ത്തകള്‍
- രാജ്യസഭാസീറ്റ് കേരള കോൺഗ്രസ്സിന് തന്നെ: ഇടതുമുന്നണിയിലെ മുന്നാമത്തെ വലിയകക്ഷി എന്ന സ്ഥാനം
- ട്രംപ് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഭീഷണി; ഇംപിച്ച്മെന്റ് നടപടിയ്ക്കൊരുങ്ങി സ്പീക്കർ
- അക്ഷയ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സന്നദ്ധ സേന: ടോവിനോ തോമസ് സേനയുടെ ബ്രാന്‍ഡ് അംബാസിഡര്‍
- കൊവിഡ് വാക്സിന് വിതരണം: സംസ്ഥാനത്തെ കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്കുന്ന തീയതി മാറ്റിവച്ചു
- വെറും ഏഴുമാസംകൊണ്ട് രാജ്യത്തുണ്ടായത് 33,000 ടൺ കൊവിഡ് മാലിന്യം: കേരളം രണ്ടാംസ്ഥാനത്ത്
കൊവിഡ് വാക്സിന് വിതരണം: പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും
രാജ്യത്ത് കൊവിഡ് വാക്സിന് വിതരണം ചെയ്യുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനു വേണ്ടിയാണ് ചര്‍ച്ച വിളിച്ചിരിക്കുന്നത്. വൈകുന്നേരം നാലുമണിക്കാണ് ചര്‍ച്ച.
വാക്സിന് വിതരണത്തിലെ മുന്‍ഗണനാവിഭാഗത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തും. മൂന്നു കോടിയോളം പേരാണ് രാജ്യത്ത് മുന്‍ഗണനാ വിഭാഗത്തിലുള്ളത്. രാജ്യത്തെ രണ്ടു വാക്സിനുകള്‍ക്കാണ് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. അതേസമയം മൂന്നാം ഘട്ട പരീക്ഷണം നടത്താത്ത കൊവാക്സിന് അനുമതി നല്‍കിയത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 133 കേന്ദ്രങ്ങളാണ് വാക്സിന് വിതരണത്തിന് സജ്ജമായിട്ടുള്ളത്. കേരളത്തില്‍ ആദ്യദിനം 13300 പേര്‍ക്കാണ് വാക്സിന് നല്‍കുന്നത്.