അനുബന്ധ വാര്‍ത്തകള്‍
- എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിയെ സീനിയർ വിദ്യാർത്ഥികൾ ലൈംഗികമായി പീഡിപ്പിച്ചു; നഗന ചിത്രങ്ങൾ കാണിച്ച് ഭീഷണിയും
- എഡിജിപിയുടെ മകൾക്കെതിരായ അന്വേഷണത്തിൽ ഇടപെട്ടിട്ടില്ല: ലോക്നാഥ് ബെഹ്റ
- കൊട്ടാരക്കരയിൽ ട്രെയിനിനുള്ളിൽ ആസിഡ് ആക്രമണം; യുവാവിനും യുവതിക്കും പൊള്ളലേറ്റു
- കോവളത്ത് നിയന്ത്രണംവിട്ട മിനി ലോറി ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു; ഒരു കുട്ടി മരിച്ചു
- അമേരിക്കൻ കമ്പനിയായ റാഡിസിസ് ഇനി റിലയൻസിന് സ്വന്തം
പഞ്ചായത്ത് കിണറ്റിൽ നിന്നും വെള്ളം കോരിയതിന് ദളിത് കുടുംബത്തിന് ഊരുവിലക്ക്
മധ്യപ്രദെശിലെ സർക്കാൻപൂരിലെ ദളിത് കുടുംബത്തിനാണ് ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. പഞ്ചായത്ത് കിണറ്റിൽ നിന്നും വെള്ളം കോരിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് കുടുംബത്തെ ഊര് വിലക്കുകയായിരുന്നു. ഊരു വിലക്കിനെ തുടർന്ന് രണ്ട് വർഷത്തോളമായി ഇവർ തെരുവിലാണ് ജീവിക്കുന്നത്.
ഊരു വിലക്കിയതോടെ കുടുംബത്തിന്റെ റേഷൻ നിർത്തലാക്കി. കൂട്ടികളുടെ വിദ്യഭ്യാസം മുടങ്ങി. കടകളിൽ നിന്നും സാധനം വാങ്ങുന്നത് പോലും വിലക്കി. കുടി വെള്ളം പോലും കിട്ടത്ത അവസ്ഥ വന്നപ്പോഴാണ് നാടുവിട്ടത് എന്ന് കുടുംബാംഗങ്ങൾ പറയുന്നു. കഴിഞ്ഞ ദിവസം അടിയന്തരത്തിന് സദ്യ നൽകിയില്ലെന്ന കാരണത്താൽ രാജസ്ഥാനിലും ദളിത് കുടുംബത്തെ ഊരുവിലക്കിയിരുന്നു.