അസമിൽ ബി ജെ പി സർക്കാർ അധികാരത്തിലെത്തും; സത്യപ്രതിജ്ഞ 24ന്

കോൺഗ്രസിനെ പുറത്താക്കി വൻഭൂരിപക്ഷത്തോടെ അസമിൽ വിജയിച്ച ബി ജെ പി സർക്കാർ അധികാരത്തിലേക്ക്. മെയ് 24 ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. പതിനഞ്ചു വർഷം തുടർച്ചയായി അധികാരത്തിലി

ഗുവാഹത്തി| aparna shaji| Last Modified വെള്ളി, 20 മെയ് 2016 (16:44 IST)
കോൺഗ്രസിനെ പുറത്താക്കി വൻഭൂരിപക്ഷത്തോടെ അസമിൽ വിജയിച്ച ബി ജെ പി സർക്കാർ അധികാരത്തിലേക്ക്. മെയ് 24 ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. പതിനഞ്ചു വർഷം തുടർച്ചയായി അധികാരത്തിലിരുന്ന തരുൺ ഗൊഗോയി സർക്കാരിനെയാണ് ബി ജെ പി തുടച്ച് മാറ്റിയത്.

ഇതാദ്യമായാണ് ബി ജെ പി വടക്കുകിഴക്കൻ സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റം പ്രധാന വിഷയമാക്കിക്കൊണ്ട് ഹിന്ദുവോട്ടര്‍മാരെ സ്വന്തം പാളയത്തിലേക്ക് എത്തിക്കാൻ ബി ജെ പിക്ക് കഴിഞ്ഞതിലൂടെ കൂടുതൽ വോട്ട് നേടാൻ സഹായിച്ചു.

126 സീറ്റിൽ 87 എണ്ണം സ്വന്തമാക്കിയാണ് ബി ജെ പി യും സഖ്യകക്ഷികളും വിജയം കൈവരിച്ചത്. 89 സീറ്റുകളില്‍ മത്സരിച്ച് ബി ജെ പി 60 സീറ്റുകളില്‍ ജയിച്ചു കയറിയപ്പോള്‍ എ ജി പി 14 ഇടത്തും ബി പി എഫ് 12 സീറ്റുകളിലും വിജയക്കൊടി പാറിച്ചു. എ ജി പി30 സീറ്റുകളിലും ബി പി എഫ് 13 സീറ്റുകളിലുമാണ് മത്സരിച്ചത്. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സര്‍ബാനന്ദ സോണോവാള്‍ പട്ടികവര്‍ഗ സംവരണ മണ്ഡലമായ മജൂലിയില്‍നിന്ന് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :