അനുബന്ധ വാര്‍ത്തകള്‍
- ഇത് ജനാധിപത്യത്തിന്റെ പരാജയം; ബിജെപി ഇന്ത്യൻ ഭരണഘടനയെ പരിഹസിക്കുന്നു - രാഹുൽ
- ‘മോഷണം വീട്ടുകാര്‍ പിടികൂടി, ഭര്‍ത്താവ് ശാസിച്ചതോടെ മക്കളെ കൊല്ലാന്‍ തീരുമാനിച്ചു’; മകളെ കൊന്നതിന്റെ കാരണം വെളിപ്പെടുത്തി യുവതിയുടെ മൊഴി
- കർണാടകയിൽ ബിജെപി സർക്കാർ; മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു - ആഘോഷങ്ങള്‍ ഒഴിവാക്കി ബിജെപി
- സ്റ്റേയില്ല, യെദ്യൂരപ്പ ഒമ്പത് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും; സുപ്രീംകോടതിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി - തുടര്‍വാദങ്ങള്‍ നാളെ
- എം എല്‍ എമാരെ കാണാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല, രാജ്ഭവന് മുന്നില്‍ പ്രതിഷേധം; കര്‍ണാടകയില്‍ രാഷ്ട്രീയനാടകം തുടരുന്നു
ആന്റീ കറപ്ഷൻ ഡൈനാമിക് പാർട്ടിയുമായി ജസ്റ്റിസ് സി എസ് കർണ്ണൻ എത്തുന്നു; അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ മണ്ഡലത്തിലടക്കം മത്സരിക്കും
പാർട്ടിയിൽ വനിതാ സ്ഥാർത്ഥികൾ മാത്രമാവും മത്സര രംഗത്തിറങ്ങുക
കോടതി അലക്ഷ്യക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ കൊൽക്കത്ത ഹൈക്കൊടതി ചീഫ് ജസ്റ്റിസ് സി എസ് കർണ്ണൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. ആന്റീ കറപ്ഷൻ ഡൈനാമിക് പാർട്ടി എന്ന പേരിലാണ് ജസ്റ്റിസ് കർണ്ണൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്.
വരുന്ന ലോക്സ്ഭ തിരഞ്ഞെടുപ്പിൽ എല്ല പ്രധാന മണ്ഡലങ്ങളിലും മത്സരിക്കും. രാജത്തെ അഴിൽമതി പൂർണ്ണമായും തുടച്ചു നീക്കുക എന്നതാണ് ആന്റീ കറപ്ഷൻ ഡൈനാമിക് പാർട്ടിയിലൂടെ ജസ്റ്റിസ് സി എസ് കർണ്ണൻ ലക്ഷ്യമിടുന്നത്. വനിത സ്ഥാനാർത്ഥികളെ മാത്രമായിരിക്കും എല്ലാ മണ്ഡലത്തിലും മത്സരത്തിനിറക്കുക എന്നും ജസ്റ്റിസ് കർണ്ണൻ വ്യക്തമാക്കി.
പാർട്ടി രൂപീകരണത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഇപ്പോൾ നടാന്നുകൊണ്ടിരിക്കുകയാണ്. പാർട്ടി രജിസ്ട്രേഷനുവേണ്ടി ഇലക്ഷൻ കമ്മിഷനെ സമീച്ചു കഴിഞ്ഞു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി, വരുന്ന ലോക്ല്സഭ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ ഉൾപ്പടെ വനിത സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കും എന്ന് കർണ്ണൻ പറഞ്ഞു
സുപ്രീംകൊടതി ജഡ്ജിമാർക്കെതിരെ അഴിമതി ആരോപണമടക്കം ഉന്നയിച്ചതിനാണ് ജസ്റ്റിസ് കർണ്ണാന് കോടതി അലക്ഷ്യത്തിന് ശിക്ഷ അനുഭവിക്കേണ്ടി വന്നത്. കോടതി അലക്ഷ്യത്തിനൊ് ശിക്ഷിക്കപ്പെട്ട ആദ്യ ഹൈക്കോടതിൻ സിറ്റിംഗ് ജഡ്ജിയാണ് ജസ്റ്റിസ് സി എസ് കർണ്ണൻ