മുഹമ്മദ് നബിയുടെ അവസാനത്തെ പ്രഭാഷണം

WEBDUNIA|
അന്ത്യപ്രവാചകനായ മുഹമ്മദ് നബി തിരുമേനി നടത്തിയ വിടവാങ്ങല്‍ പ്രഭാഷണം ഇസ്ലാമിന്‍റെ ജീവിത വീക്ഷണത്തിന്‍റെ മാഗ്ഗരേഖയാണ് മാനവരാശിക്കുള്ള പ്രബോധനമാണ്; ആഹ്വാനമാണ്.നബിയുടെ അവസാന ഹജ്ജ് കര്‍മ്മത്തോടനുബന്ധിച്ചായിരുന്നു ഈ പ്രസംഗം

ഹിജ്‌റ പത്താം വര്‍ഷം ദുല്‍ഖഅദ്‌ മാസം ഇരുപത്തഞ്ചിന്‌ ശനിയാഴ്ച നബി(സ)യും അനുയായികളും ഹജ്ജ്‌ കര്‍മ്മത്തിനായി പുറപ്പെട്ടു. നബി(സ) അറഫയുടെ സമീപത്ത്‌ 'നമിറ' യില്‍ നിര്‍മ്മിച്ച തമ്പില്‍ ഉച്ചവരെ കഴിച്ചുകൂട്ടി.

ളുഹറിന്റെ സമയമായപ്പോള്‍ നബി(സ) സ്വന്തം ഒട്ടകപ്പുറത്ത്‌ കയറി ഇന്ന്‌ അറഫയിലെ പള്ളി നില്‍ക്കുന്ന 'ബത്വ്‌നുല്‍ വാദി' യില്‍ നിന്ന്‌ ചരിത്രപ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗം (ഖുതുബത്തുല്‍ വിദാഅ്‌) നിര്‍വഹിച്ചു. ഒരു ലക്ഷത്തില്‍ പരം ആളുകള്‍ നബിയുടെ പ്രസംഗം കേട്ട് നബി(സ)യോടൊപ്പം ഹജ്ജ്‌ നിര്‍വഹിച്ചു

ഇതിനെകുറിച്ച് വിവിധ പരമ്പരകളിലൂടെ വ്യത്യസ്ത ഹദീസ്‌ ഗ്രന്ഥങ്ങളില്‍ വന്നിട്ടുള്ളതിന്റെ രത്നച്ചുരുക്കമാണ്‌ താഴെ കൊടുക്കുന്നത്‌.

"മനുഷ്യരേ, ഇത്‌ സശ്രദ്ധം ശ്രവിക്കുക. ഈ കൊല്ലത്തിനു ശേഷംഈ സ്ഥാനത്ത്‌ വെച്ച്‌ ഇതുപോലെ ഇനി നാം കണ്ടുമുട്ടുമോ എന്ന്‌ അറിഞ്ഞുകൂട. മനുഷ്യരേ, ഈ പ്രദേശത്തിന്റെ, ഈ മാസത്തിന്റെ, ഈ സുദിനത്തിന്റെ പവിത്രത പോലെ നിങ്ങള്‍ നിങ്ങളുടെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും പരസ്പരം ആദരവ്‌ കല്‍പ്പിക്കേണ്ടതാണ്‌."




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :