മൃദംഗവാദനത്തിലെ ദേവചൈതന്യം

പീസിയന്‍

WEBDUNIA|

മനസ്സും ഹൃദയവും കൈവിരലുകളും ഒരേ താളത്തില്‍ സമ്മേളിപ്പിച്ച കലാകാരനായിരുന്നു പാലക്കാട് ടി.എസ്.മണി അയ്യര്‍.

അദ്ദേഹത്തിന്‍റെ മൃദംഗവാദനത്തിന് ദൈവിക സ്പര്‍ശമുണ്ടായിരുന്നു. പ്രതിഭയുടെ അപൂര്‍വമായ ചൈതന്യവും. മെയ് 30 മണി അയ്യരുടെ ചരമവാര്‍ഷിക ദിനമാണ്.

പാലക്കാട്ടെ പ്രശസ്ത വായ്പാട്ടുകാരനായിരുന്ന ടി.ആര്‍.ശേഷഭാഗവതരുടെയും അനന്തമ്മാളിന്‍റേയും മകനായി 1912 ലാണ് മണി അയ്യര്‍ ജനിച്ചത്. രാമസ്വാമി എന്നാണ് ശേഷഭാഗവതര്‍ പുത്രനിട്ട പേര്. അടുപ്പമുള്ളവര്‍ മണി എന്ന് വിളിച്ചു.

ബാല്യത്തില്‍ തന്നെ മൃദംഗത്തോടായിരുന്നു മണിക്ക് താത്പര്യം. ഒന്‍പതാമത്തെ വയസ്സില്‍ ചതപുരം സുബ്ബ അയ്യരില്‍ നിന്നുമാണ് മണി അയ്യര്‍ മൃദംഗവാദനത്തിന്‍റെ ആദ്യപാഠം പഠിച്ചത്.

വായ്പാട്ട് കൃതികളെ തന്‍റെ മൃദംഗത്തിലെക്ക് ആവാഹിച്ച് മണി അയ്യര്‍ തുടക്കത്തില്‍ തന്നെ പ്രതിഭ പ്രകടമാക്കി. അച്ഛനോടൊപ്പം ഹരികഥാ പരിപാടികള്‍ക്കും മറ്റും പോയിത്തുടങ്ങിയ മണി അയ്യര്‍ രാമഭാഗവതരോടും എണ്ണപ്പാടം വെങ്കട്ടരാമ ഭാഗവതരോടുമൊപ്പം കച്ചേരികളിലും പങ്കെടുത്തു.

മണി അയ്യരുടെ ജ-ീവിതത്തിലെ വഴിത്തിരിവായിത്തീര്‍ന്നത് ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായുള്ള കൂടിക്കാഴ്ചയാണ്. വര്‍ഷം 1924 - മദ്രാസിലെ സംഗീത ആസ്വാദകര്‍ക്ക് മുന്നില്‍ ചെമ്പൈ 13 കാരനായ മണി അയ്യരെ ചൂണ്ടിക്കാട്ടി കച്ചേരിക്ക് ഇവന്‍ മൃദംഗം വായിക്കുമെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും അമ്പരന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :