ബിസ്മില്ലാഖാന്‍റെ ഷെഹനായി കരയുന്നു

WEBDUNIA|
കച്ചേരി നടത്താന്‍ കഴിയാതെ വരുന്ന കാലത്ത് എന്‍റെയും ചെറുമകന്‍റെയും ജീവിതം എങ്ങനെ നടത്തിക്കൊണ്ടുപോകുമെന്നതിനെ ചൊല്ലിയാണ് എനിക്ക് വേവലാതി. ഈ വാര്‍ദ്ധക്യകാലത്തില്‍ ഇനി മറ്റൊരു തൊഴില്‍ തേടുന്നതിനെക്കുറിച്ച് ആലോചിക്കാനേ വയ്യ-ബിസ്മില്ല വികാരാധീനനാകുന്നു.

ശക്തി വീണ്ടെടുക്കാന്‍ ഞാന്‍ ദൈവത്തൊട് പ്രാര്‍ത്ഥിക്കുകയാണ്. എന്തിനെന്നോ? ഇനിയും ഷെഹനായ് വായിക്കാന്‍. കച്ചേരി പുനരാരംഭിക്കാന്‍ കഴിഞ്ഞാല്‍ ഇതുവരെ വാങ്ങിയിരുന്ന ഫീസിന്‍റെ നാലിലൊരു ഭാഗമേ വസൂലാക്കേണ്ടതുള്ളൂ എന്ന് ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു - ഉസ്താദ് പറഞ്ഞു.

വളരെ ദരിദ്രമായ കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. അതുകൊണ്ടുതന്നെ സുഖഭോഗങ്ങളില്‍ എനിക്ക് താത്പര്യമില്ല. പതിനെട്ടുവര്‍ഷം ഇവിടെ ബാലാജി ക്ഷേത്രത്തില്‍ ഷഹനായ് വായിച്ചവനാണ് ഞാന്‍. അതിന് ഫലമുണ്ടാകാതിരിക്കില്ല. മതനിരപേക്ഷതയ്ക്ക് വേണ്ടി എന്നും വാദിച്ചുപോന്നിരുന്ന സംഗീതജ്ഞന്‍ പറഞ്ഞു.

സുഖസൗകര്യങ്ങള്‍ക്കു നടുവിലാണ് മന്ത്രിമാരുടെ ജീവിതം. ഭാരതരത്നം നേടിയ ഉസ്താദ് ബിസ്മില്ലാഖാന് അത്രയും സൗകര്യങ്ങളെങ്കിലും നല്‍കേണ്ടതല്ലേ? മറ്റു രാജ്യങ്ങള്‍ അവിടങ്ങളിലെ കലാകാരന്‍മാരെ ആദരിക്കുന്ന രീതി നമുക്ക് മാതൃകയാകേണ്ടതാണ്. ഉസ്താദ് ബിസ്മില്ലാഖാന്‍റെ അവസ്ഥയെക്കുറിച്ചറിഞ്ഞ മറ്റോരു പ്രമുഖ സംഗീതഞ്ജനായ ഉസ്താദ് അംജദ് അലിഖാന്‍ പ്രതികരിച്ചതിങ്ങനെയാണ്.

രാജ്യത്തിനും സംഗീതത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച ഖാന്‍ സാഹിബിനെപ്പോലുള്ള ഒരാള്‍ ജീവിത സായാഹ്നത്തില്‍ ഇങ്ങനെ ദുരിതം പേറേണ്ടിവരുന്നത് ദു:ഖകരമാണ്. പ്രശസ്ത നര്‍ത്തകി സോണാല്‍ മാന്‍സിംഗിന്‍റെ അഭിപ്രായമിതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :