അനുബന്ധ വാര്‍ത്തകള്‍
- K.Surendran: മൂന്നാം സ്ഥാനം ഉറപ്പായിട്ടും വയനാട്ടില്‍ സുരേന്ദ്രന് തന്നെ മത്സരിക്കാനുള്ള കാരണം?
- ഉവൈസിക്കെതിരെ ഹൈദരാബാദിൽ സ്ഥാനാർഥിയാവുക സാനിയ മിർസ
- 'ഇനിയും തോല്ക്കാന് താല്പര്യമില്ല'; കൊല്ലത്ത് മത്സരിക്കാന്‍ ബിജെപി നിര്‍ബന്ധിച്ചു, ഒഴിഞ്ഞുമാറി കുമ്മനം
- Lok Sabha Election 2024: സുരേന്ദ്രന് മത്സരിക്കാന്‍ താല്പര്യമില്ലായിരുന്നു; വയനാട്ടില്‍ രാഹുലിനെതിരെ ശക്തന് വേണമെന്ന് കേന്ദ്ര നേതൃത്വം, മോദിയും അമിത് ഷായും നിര്‍ബന്ധിച്ചു !
- ഇതെന്ത് പേടിയാണ് മക്കളെ, സ്ഥാനാർഥിത്വം പ്രഖ്യാപിക്കാതെ രാഹുലും പ്രിയങ്കയും
നിങ്ങള്‍ നിങ്ങളുടെ വോട്ട് ചെയ്യുക, തൃശൂര്‍ എടുക്കാന്‍ തന്നെയാണ് ഇത്തവണ വന്നിരിക്കുന്നത്; വോട്ടര്‍മാരുടെ കാലുപിടിച്ച് സുരേഷ് ഗോപി !
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു സുരേഷ് ഗോപി
ഇത്തവണ തൃശൂരില്‍ ജയിക്കാന്‍ തന്നെയാണ് വന്നിരിക്കുന്നതെന്ന് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. തൃശൂര്‍ ക്രൂശില്‍ ഏറ്റപ്പെട്ടിരിക്കുകയാണെന്നും ജൂണ്‍ നാലിന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ തൃശൂരിന് ഉയിര്‍പ്പ് ലഭിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
' എടുത്തിരിക്കും, എടുക്കാന്‍ തന്നെയാണ് ഇത്തവണ വന്നിട്ടുള്ളത്. പ്രാര്‍ത്ഥനയോടെ പറയുന്നു 'എടുത്തിരിക്കും'. മഹാരഥന്മാര് പല സംഭാവനകളും തൃശൂരിന് നല്‍കിയിട്ടുണ്ട്. ലീഡര്‍, ഇന്ദിര ഗാന്ധി എന്നിവരെയൊന്നും ഞാന്‍ മറക്കുന്നില്ല. അവരെയൊന്നും ഞാന്‍ തള്ളിപ്പറയുന്നില്ല. പക്ഷേ അവരുടെയൊക്കെ കാലശേഷം ക്രൂശില്‍ ഏറ്റപ്പെട്ട തൃശൂരിന് 2024 ജൂണ്‍ നാലിന് ഉയിര്‍പ്പാണ് സംഭവിക്കാന്‍ പോകുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു ആരോപണങ്ങളും ഞാന്‍ ഉന്നയിക്കില്ല. എതിര് സ്ഥാനാര്‍ഥികളുടെ പേര് പോലും ഞാന്‍ പറയുന്നില്ല, അവരെ കുറിച്ച് അന്വേഷിക്കുന്നുമില്ല. ഇത്തവണ ഞാന്‍ നിങ്ങളോടു കാല് പിടിച്ച് അപേക്ഷിക്കുകയാണ് നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ വോട്ട് ചെയ്യണം. അപ്പോള്‍ താമരചിഹ്നം തൃശൂരിലും വിരിയും കേരളത്തിലും വിരിയും,' സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു സുരേഷ് ഗോപി. മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ ലഭിച്ചെങ്കിലും സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരുന്നു.