കോന്നിയില്‍ ഇവര്‍ക്ക് സുഖമാണ്

ടി പ്രതാപചന്ദ്രന്‍

സോമന്‍.
WD
WD
മാത്രമേ “പഴയ കാലം” കൊണ്ട് അര്‍ത്ഥമാക്കേണ്ടതുള്ളൂ. ഇപ്പോഴും പ്രൌഡ ഗംഭീരനായാണ് ഈ 67 കാരന്റെ നില്‍പ്പ്. ഇപ്പോള്‍ ആനക്കൂട്ടിലുള്ള ഏക താപ്പാനയാണ് സോമന്‍. പണ്ട് വക്ക പിടിച്ചതിന്റെയും തഴമ്പ് ഇപ്പോഴും സോമന്റെ ശരീരത്ത് കാണാം. കഷ്ടപ്പാടുകള്‍ എല്ലാം മറന്ന് വിശ്രമ ജീവിതത്തിലാണ് സോമനിപ്പോള്‍.

ഇവിടെ ഇങ്ങനെയാണ് ഞങ്ങള്‍ കഴിയുന്നത്

ആനത്താവളത്തിലെ അന്തേവാസികള്‍ രാവിലെ എട്ട് മണിയോടെ വരിയായി കിടപ്പാടം വിട്ടിറങ്ങും, ഒന്നു കുളിച്ച് ‘ഫ്രഷ്’ ആവാനാണ് ഈപോക്കെന്ന് പ്രദേശവാസികള്‍ക്കെല്ലാം അറിയാം. വിശാലമായ ഒരു കുളി പാസാക്കി കഴിഞ്ഞാല്‍ പിന്നെ മടക്കം. മടങ്ങിയെത്തുമ്പോഴേക്കും “ബ്രേക്ക് ഫാസ്റ്റ്” റഡി. പ്രഭാത ഭക്ഷണം ചോറാണ്. ചോറെന്ന് വച്ചാല്‍; ഗോതമ്പ്, പഞ്ഞിപ്പുല്ല്, മുതിര, കരിപ്പട്ടി, ഉപ്പ് എന്നിവ ചേര്‍ത്തൊരു ഗോതമ്പ് ചോറ്! എല്ലാ മലയാളമാസവും ഒന്നാം തീയതി ഗോതമ്പിനു പകരം പച്ചരി ചോറാവും പ്രാതലിനു വിളമ്പുക.

പിന്നെ പനമ്പട്ടയും ഓലയും ഉച്ചഭക്ഷണമായി ഇടനേരമെല്ലാം കഴിക്കും. വൈകിട്ട് മൂന്ന് മണിയാവുമ്പോഴേക്കും ഹോസിലൂടെ വെള്ളമൊഴിച്ച് എല്ലാവരെയും തണുപ്പിക്കല്‍. തണുപ്പിച്ച ശേഷം വീണ്ടും ചോറുണ്ണാം. ഇതിനിടെ വരുന്ന സന്ദര്‍ശകരോടൊത്ത് കുശലം പറച്ചിലും കുസൃതി കാട്ടലും. കുറുമ്പ് കാണിക്കുന്നവര്‍ പാപ്പാന്റെ സ്വരം മാറുമ്പോഴേ കളം മാറ്റിചവിട്ടി പഴയ ആളാവും! എന്തിനാ വെറുതെ ആ ആനവടി എടുപ്പിക്കുന്നത്?

എത്തിച്ചേരാന്‍

WEBDUNIA|
പിന്നെ മീന, മീനയെ മലയാള സിനിമാപ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ടി വരില്ല. പ്രായിക്കര പാപ്പാന്‍ എന്ന സിനിമയില്‍ അഭിനയിച്ച് നേരിട്ട് കാണാത്തവരെ കൂടി പാട്ടിലാക്കിയ കക്ഷിയാണിത്. മണ്ണാറപ്പാറയിലെ പഴയ വാരിക്കുഴിയില്‍ വീണ “മീനക്കുട്ടി” ആറ് മാസം പ്രായമുള്ളപ്പോഴാണ് ആനത്താവളത്തില്‍ എത്തിയത്. ഇപ്പോള്‍ 19 തികഞ്ഞ് യൌവനത്തില്‍ എത്തിയെങ്കിലും മീനയ്ക്ക് സന്ദര്‍ശകരോട് എപ്പോഴും ഒരു മമതയുണ്ട്.

ഇനിയുള്ളത് പ്രിയദര്‍ശിനി. ആനത്താവളത്തില്‍ എത്തിയാല്‍ പോര ആനപ്പുറത്തും കയറണമെന്നുള്ള വാശി തീര്‍ത്തു തരുന്ന പ്രൌഡയാണ് ഇത്. നൂറ് മീറ്റര്‍ ദൈര്‍ഘ്യം വരുന്ന ആനസവാരി ആഗ്രഹിക്കുന്നവര്‍ക്ക് 26 കാരിയായ പ്രിയദര്‍ശിനിയുടെ പുറത്തേറാം, ധൈര്യമായി.

ഇനി പഴയകാലത്തെ താരം സോമനെ പരിചയപ്പെടാം. സോമന്‍ പ്രായംകൊണ്ട് ആനത്തറവാട്ടിലെ കാരണവരാണെന്ന്
ട്രക്കിംഗിനും ആനസവാരിക്കും സൌകര്യമുള്ള കോന്നി ആനത്താവളത്തില്‍ എത്തിച്ചേരാന്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് പത്ത് കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ചാല്‍ മതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :