ലാവ്‌ലിന്‍ കേസ് അഴിമതി തന്നെ: വി എസ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
എസ് എന്‍ സി ലാവ്‌ലിന്‍ കേസ് ഉയര്‍ത്തി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. ലാവ്‌ലിന്‍ കേസ്‌ അഴിമതി കേസ്‌ തന്നെയാണ്‌ വി എസ്‌ പറഞ്ഞു. മാതൃഭൂമി ചാനലില്‍ ഉണ്ണി ബാലകൃഷ്ണന് നല്‍കിയ അഭിമുഖത്തിലാണ്‌ വി എസ്‌ ഇക്കാര്യം വ്യക്തമാക്കിയത്.

ലാവ്‌ലിന്‍ കേസില്‍ താന്‍ സത്യം പറഞ്ഞതുകൊണ്ടാണ്‌ തന്നെ പൊളിറ്റ്‌ ബ്യൂറോയില്‍ നിന്ന് പുറത്താക്കിയത്‌. ലാവ്‌ലിന്‍ കമ്പനിയുമായിട്ടുള്ള ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന്‌ തന്നെയാണ്‌ താന്‍ പിബിയില്‍ നിലപാടെടുത്തതെന്നു വി എസ്‌ പറഞ്ഞു.

ലാവ്‌ലിന്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന സി എ ജിയുടെ കണ്ടെത്തല്‍ ശരിയാണ്. ആരെയും തകര്‍ക്കാനായി കെട്ടിച്ചമച്ച കേസല്ല അത്. ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ പണം കൈപ്പറ്റിയിട്ടില്ല എന്നത് ഒരു സാക്ഷിയുടെ മൊഴി മാത്രമാണെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

കുഴപ്പം കാണിച്ചില്ലെങ്കില്‍ പിണറായി എങ്ങനെ പ്രതിയായെന്നും അദ്ദേഹത്തെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ടതല്ലേയെന്നും വി എസ് പറഞ്ഞു. തന്നെയാണ് പേഴ്‌സണല്‍ സ്റ്റാഫിന്റെ പേരില്‍ ലക്ഷ്യം വെയ്ക്കുന്നത്. തന്റെ സെക്രട്ടറിമാരെ മാറ്റി ആശ്രിതരെ വെക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നതെന്നും വി എസ് ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :