റൌഫ് കളിതുടങ്ങി, മൊഴിമാറ്റിയതിന്‍റെ ആദ്യരേഖ പുറത്ത്

എറണാകുളം| WEBDUNIA|
PRO
ഐസ് ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭക്കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ ആദ്യ രേഖ പുറത്തുവന്നു. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യയുടെ സഹോദരീ ഭര്‍ത്താവായ കെ എ റൌഫാണ് കേസിലെ മൊഴിമാറ്റത്തിന്‍റെ രേഖകള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയത്. കുഞ്ഞാലിക്കുട്ടിക്ക് എതിരായ മൊഴി മാറ്റിക്കൊണ്ട് റജീനയും റജുലയും ഒപ്പിട്ട കരാറിന്‍റെ ഒറിജിനല്‍ രേഖയാണ് പുറത്തുവന്നിരിക്കുന്നത്.

കുഞ്ഞാലിക്കുട്ടി അടക്കമുള്ള പ്രമുഖര്‍ തങ്ങളെ പലസ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചു എന്ന് നീരാ റാവത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് റജീനയും റജുലയും മൊഴി നല്‍കിയിരുന്നു. ഈ മൊഴി ‘അന്വേഷി’യുടെ അജിത നിര്‍ബന്ധിച്ച് പറയിച്ചതാണെന്നാണ് റജീനയും റജുലയും സ്റ്റാമ്പ് പേപ്പറില്‍ ഒപ്പിട്ട് നല്‍കിയിരിക്കുന്നത്. ഈ രേഖയാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.

ഈ കരാര്‍ ഉണ്ടാക്കാനായി റജുലയ്ക്ക് 315000 രൂപയും റജീനയ്ക്ക് 265000 രൂപയും നല്‍കിയിരുന്നതായി റൌഫ് വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു. ഈ രേഖ ഒപ്പിട്ടു നല്‍കിയതിന് ശേഷം ഇരുവരും മൊഴി മാറ്റിപ്പറയുകയായിരുന്നു.

സ്റ്റാമ്പ് പേപ്പറിലെ ഡേറ്റും ഒരു അഭിഭാഷകന്‍റെ സാന്നിധ്യത്തിലാണ് റജീനയും റജുലയും കരാറില്‍ ഒപ്പിട്ടുനല്‍കിയത് എന്നതും ഈ രേഖയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതായി റൌഫ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :