റാഗിംഗ് മരണം: മലയാളിയായ സീനിയര്‍ വിദ്യാര്‍ഥി അറസ്റ്റില്‍

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
കണ്ണൂര്‍ സ്വദേശിയായ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ഥി റാഗിംഗിനെ തുടര്‍ന്ന് പൊള്ളലേറ്റ മരിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ കാപ്പാട് മബ്‌റൂഹില്‍ ഹാരിസ്-സൗദത്ത് ദമ്പതികളുടെ മകന്‍ അജ്മല്‍ (17) മരിച്ച കേസില്‍ കോളജിലെ സീനിയര്‍ വിദ്യാര്‍ഥി എറണാകുളം സ്വദേശി സാല്‍മോനാണ്‌ പിടിയിലായത്‌. ആശുപത്രിയില്‍ വച്ച്‌ അജ്‌മല്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ ചില വിദ്യാര്‍ഥികളുടെ പേരുകള്‍ പരാമര്‍ശിക്കുന്നു.

വ്യാഴാഴ്ച രാത്രി 11.30 -ഓടെയാണ് അജ്മലിന്റെ മരണം സംഭവിച്ചത്. ചിക്കബല്ലാപ്പുരില്‍ കോളജ് ഹോസ്റ്റലില്‍ വച്ചാണ് അജ്മല്‍ റാഗിംഗിന് വിധേയനായത്. ഒരാഴ്ച മുമ്പായിരുന്നു സംഭവം. അജ്മല്‍ ഹോസ്റ്റലിലെ കുളിമുറിയില്‍ കയറിയപ്പോള്‍ കത്തുന്ന ദ്രാവകം അകത്തേക്ക് ഒഴുക്കിവിട്ട് തീകൊളുത്തുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

മലയാളികള്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് റാഗിംഗ് നടത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. പണം ആവശ്യപ്പെട്ടായിരുന്നു പീഡനം. പലതവണ അജ്മല്‍ റാഗിംഗിന് വിധേയനായിട്ടുണ്ടെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. എന്നാല്‍ റാഗിംഗ് നടന്നിട്ടില്ലെന്ന നിലപാടില്‍ ആണ് കോളജ് അധികൃതര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :