മമ്മൂട്ടി-ലാല്‍ റെയ്ഡ് ക്ലൈമാക്സിലേക്ക്

കൊച്ചി| WEBDUNIA|
PRO
PRO
താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വസതികളിലും ഓഫിസുകളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന്റെ വിലയിരുത്തല്‍ ഉടന്‍ പൂര്‍ത്തിയായേക്കും. ഇരു താരങ്ങളുടെയും മൊഴികള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. ബാങ്ക്‌ ലോക്കറുകളും പരിശോധിച്ചു എന്നാണ് സൂചന. താരങ്ങള്‍ മുന്‍വര്‍ഷങ്ങളില്‍ നല്‍കിയ ആദായനികുതി റിട്ടേണുകളും രേഖകളും വിലയിരുത്തുന്നുണ്ട്.

മോഹന്‍ലാലിന്റെ കൊച്ചി തേവരയിലെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച വീണ്ടും പരിശോധന നടത്തിയിരുന്നു. ഈ അവസരത്തിലാണ് അദ്ദേഹത്തിന്റെ മൊഴിയെടുത്തത്. ബയോമെട്രിക്‌ ലോക്കറുകള്‍ ഉപയോഗിച്ച് പൂട്ടിയ മുറികളും തുറന്നു പരിശോധിച്ചു എന്നാണ് കരുതപ്പെടുന്നത്. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പുരാവസ്‌തുക്കളുടെ മൂല്യം വിദഗ്ധരുടെ സഹായത്തോടെ നിര്‍ണ്ണയിക്കും. ആനക്കൊമ്പുകള്‍ കൈവശം സൂക്ഷിക്കാന്‍ മോഹന്‍ലാലിന് അനുവാദം നല്‍കിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

താരങ്ങള്‍ ആദായനികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന കാര്യം വിലയിരുത്തല്‍ പൂര്‍ത്തിയായാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. താരങ്ങളുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാല്‍ പിഴ ഈടാക്കുന്നത്‌ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിച്ചേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :