ഭാര്യയുമായി ബന്ധം; ഭര്‍ത്താവ് പൊലീസുകാരനെ കുത്തിക്കൊന്നു

ഇടുക്കി| WEBDUNIA|
PRO
PRO
ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് പൊലീസുകാരനെ പട്ടാപ്പകല്‍ കുത്തിക്കൊന്നു. ഇടുക്കി എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ്‌ ഓഫീസറായ കഞ്ഞിക്കുഴി മാളിയേക്കല്‍ മനോജ്‌ എബ്രഹാമാണ് കുത്തേറ്റ് മരിച്ചത്. വെണ്‍മണി മണിയമ്പ്രായില്‍ തോമസ്‌ സെബാസ്‌റ്റ്യന്‍ എന്നയാളാണ് ഇയാളെ ആക്രമിച്ചത്.

മനോജ്‌ എബ്രഹാം ഇടുക്കി പാസ്‌പോര്‍ട്ട്‌ സെല്ലില്‍ ജോലി നോക്കുമ്പോഴാണ് സെബാസ്‌റ്റ്യന്റെ ഭാര്യയുമായി അടുപ്പത്തിലാകുന്നത്. ഇത് വിവാദമായതിനെത്തുടര്‍ന്ന് മനോജിനെ എ ആര്‍ ക്യാമ്പിലേക്ക് മാറ്റി നിയമിക്കുകയായിരുന്നു. അതേസമയം മനോജുമായുള്ള അടുപ്പത്തെ തുടര്‍ന്ന് സെബാസ്‌റ്റ്യനും ഭാര്യയും അകന്ന് കഴിയുകയായിരുന്നു. ഈ പ്രശ്നം ഒത്തുതീര്‍പ്പാക്കുന്നതിനായി ഈ യുവതി വനിതാ സെല്ലില്‍ പരാതി നല്‍കി.

ശനിയാഴ്ച വൈകിട്ട് സെബാസ്റ്റ്യനും ഭാര്യയും വനിതാ സെല്ലില്‍ എത്തിയിരുന്നു. ഹാജരാകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മനോജും അയാളുടെ പിതാവും വനിതാ സെല്ലില്‍ എത്തി. കേസ് ഒത്തു തീര്‍പ്പാക്കി പുറത്തിറങ്ങിയപ്പോഴാണ് സെബാസ്റ്റ്യന്‍ മനോജിനെ കുത്തിയത്. കൈയില്‍ കരുതിയിരുന്ന വിഷം കഴിച്ച ശേഷമാണ് സെബാസ്റ്റ്യന്‍ മനോജിനെ കുത്തിയത്.

നാട്ടുകാര്‍ ഉടന്‍ തന്നെ മനോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് സെബാസ്‌റ്റ്യനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. എന്നാല്‍ വിഷം കഴിച്ചതിനെത്തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :