ബാലിക വധം : പ്രതിക്ക് ജീവപര്യന്തം

കൊല്ലം| WEBDUNIA| Last Modified വ്യാഴം, 31 മെയ് 2007 (19:01 IST)

പത്തനാപുരത്ത് പത്തു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി കൊല്ലം സ്വദേശി സലീമിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

കൊല്ലം സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതി പതിനായിരം രുപ പിഴയടയ്കാനും കോടതി നിര്‍ദ്ദേശിച്ചു. സാഹചര്യ തെളി വുകള്‍ പ്രകാരം ഇയാള്‍ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2005 മേയ് 26 നായിരുന്നു കേസിനാസ്പദമായ സംഭവം.

കടയ്ക്കാമണ്‍ അംബേദ്കര്‍ കോളനിയില്‍ പ്രകാശിന്‍റെ മകള്‍ പ്രിയയെ (പൊന്നു - 10) സമീപത്തെ പൂവാലിക്കുഴി വനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. പ്രകാശിന്‍റെ വീട്ടില്‍ നിന്നു 30 രൂപ കടം വാങ്ങാന്‍ കോളനിയിലെ താമസക്കാരനായ സലിം എത്തി.

പ്രകാശിന്‍റെ സഹോദരന്‍ 50 രൂപയുടെ നോട്ട് നല്‍കി. സമീപത്തെ കടയില്‍ നിന്നു ചില്ലറ വാങ്ങി ബാക്കി തിരിച്ചു നല്‍കാന്‍ പ്രിയയെ കൂട്ടിപ്പോയ സലിം കുട്ടിക്കു മിഠായി വാങ്ങി നല്‍കി പ്രലോഭിപ്പിച്ചു വനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :