ഫസല്‍‌വധം: കാരായി രാജന്റെ ജാമ്യാപേക്ഷ 23ന് പരിഗണിക്കും

കൊച്ചി| WEBDUNIA|
PRO
PRO
തലശേരി പിലാക്കൂലിലെ മുഹമ്മദ്‌ ഫസലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നത്‌ ഹൈക്കോടതി ബുധനാഴ്ചത്തേക്ക്‌ മാറ്റി. അന്വേഷിക്കുന്ന കേസില്‍ ഇവരെ അറസ്റ്റ്‌ ചെയ്യുന്നതില്‍ തടസമില്ലെന്ന്‌ ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

2006 ഒക്ടോബര്‍ 22 ന്‌ പുലര്‍ച്ചെയാണ്‌ എന്‍ ഡി എഫ് പ്രവര്‍ത്തകനായ മുഹമ്മദ്‌ ഫസല്‍ (35) തലശേരി മാടപ്പീടികയ്ക്ക്‌ സമീപം വെച്ച്‌ വെട്ടേറ്റു മരിച്ചത്‌. സംഭവത്തിന് പിന്നില്‍ ആര്‍ എസ് എസുകാരാണെന്നായിരുന്നു ആദ്യം ആരോപണം ഉയര്‍ന്നത്. സി ബി ഐ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ സി പി എം ആണെന്ന് കണ്ടെത്തിയത്.

ഫസലിന്റെ ഭാര്യയുടെ ഹര്‍ജിയെ തുടര്‍ന്ന്‌ ഹൈക്കോടതി ഉത്തരവനുസരിച്ചാണ്‌ കേസ്‌ സിബിഐ ഏറ്റെടുത്തത്‌. ഫസല്‍ സി പി എം വിട്ട്‌ എന്‍ഡിഎഫിലേക്ക്‌ മാറിയതാണ്‌ കൊലപാതകത്തിന്‌ പ്രേരിപ്പിച്ചതെന്ന്‌ സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

സി പി എം തലശേരി ഏരിയാ സെക്രട്ടറിയായിരുന്നു കാരായി രാജന്‍. സി പി എം തലശേരി തിരുവങ്ങാട്‌ ലോക്കല്‍ സെക്രട്ടറിയാണ്‌ കാരായി ചന്ദ്രശേഖരന്‍. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം കൂടിയായ കാരായി രാജനെ കേസിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :