പിണറായിയുടെ ആരോപണം ദുരുദ്ദേശപരം: വയലാര്‍ രവി

കൊച്ചി| WEBDUNIA|
കണ്ണൂര്‍ സംഭവത്തില്‍ തന്‍റെ പേര് പിണറയി വിജയന്‍ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, കേന്ദ്ര പ്രവാസി കാര്യ മന്ത്രിയുമായ വയലാര്‍ രവി പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബോംബ് കൈയിലിരുന്ന് പൊട്ടിയതിനെ പടക്കം പൊട്ടിയതാണെന്ന് ലഘൂകരിച്ച് പറയുന്ന പിണറായി വിജയന്‍റെ ആരോപണത്തില്‍ അദ്ഭുതമില്ല. പി ജയരാജനെയും, മകനെയും രക്ഷിക്കാനാണ് തനിക്കു നേരെ ആരോപണമുന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പു ദിവസം യു ഡി എഫ് പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് അറിയുന്നതിനു വേണ്ടിയാണ് താന്‍ എസ് പിയെ വിളിച്ചത്. മറ്റൊന്നും ഇതില്‍ നടന്നിട്ടില്ലെന്നും വയലാര്‍ രവി വ്യക്തമാക്കി. കണ്ണൂരില്‍ ക്വട്ടേഷന്‍ സംഘത്തിന് സംരക്ഷണം നല്‍കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീലങ്കന്‍ പ്രശ്നത്തില്‍ കരുണാനിധി നടത്തിയ സമരത്തെ കുറിച്ചുള്ള ചോദ്യത്തിന്‌ ഓരോരുത്തര്‍ക്കും അവരുടേതായ സമരമാര്‍ഗമുണ്‌ടെന്നായിരുന്നു വയലാര്‍ രവിയുടെ മറുപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :