പറവൂര്‍: വഴികാട്ടിയായി എസ്എംഎസ്

കൊച്ചി| WEBDUNIA|
PRO
PRO
പറവൂര്‍ പീഡനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് വഴികാട്ടികളായി ചില അജ്ഞാത എസ് എം എസുകള്‍ അവതരിക്കുന്നതായി റിപ്പോര്‍ട്ട്. പറവൂരിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തമിഴ്നാട് പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ച വിവരം എസ് എം എസുകളിലൂടെയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

കേസില്‍ പ്രതിയായ കന്യാകുമാരിയിലെ കരാറുകാരന്‍ മണികണ്ഠനെ രാജ്യം വിടാനുള്ള ശ്രമത്തിനിടെ കുടുക്കാനായത് എസ് എം എസിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഇവയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.

അതിനിടെ പറവൂര്‍ കേസില്‍ ഒരാള്‍കൂടി ഞായറാഴ്ച പിടിയിലായി. ചാലക്കുടി ചേനത്തുനാട് പ്ലാവറവീട്ടില്‍ വിന്‍സെന്റ് ആണ് അറസ്റ്റിലായത്. യൂസ്ഡ് കാര്‍ ബിസിനസുകാരനാണ് ഇയാള്‍. പാലാരിവട്ടത്തെ ഫ്‌ളാറ്റില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാളുടെ നാട്ടുകാരനായ മറ്റൊരാളും ഒപ്പമുണ്ടായിരുന്നു.

കേസില്‍ ഉള്‍പ്പെട്ട ഒരു ഡോക്ടര്‍ ദമാമിലെ ആശുപത്രിയില്‍ ജോലി നോക്കുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ പോലീസ് ഇന്‍സ്‌പെക്ടറായ ശക്തിവേല്‍ അന്വേഷണസംഘത്തിന് മുമ്പാകെ കീഴടങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇയാളെ പിടികൂടാന്‍ തമിഴ്‌നാട് പൊലീസിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :