നടി പ്രിയങ്കയുടെ കുഴിമാടത്തില്‍ നിന്ന് മണ്ണ് നീക്കിയ നിലയില്‍

Priyanka
കല്‍പറ്റ| WEBDUNIA|
PRO
PRO
ദുരൂഹ സാഹചര്യത്തില്‍ കോഴിക്കോടുള്ള ഫ്ലാറ്റില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ സീരിയല്‍ നടി പ്രിയങ്കയുടെ (21) കുഴിമാടത്തിലെ മണ്ണ്‌ മാന്തിയ നിലയില്‍. കുഴിമാടത്തില്‍ നിന്ന് ഒരടിയോളം മണ്ണ്‌ നീക്കം ചെയ്ത നിലയിലാണ്‌. കമ്പളക്കാടിനടുത്ത്‌ മെച്ചനയിലെ വീട്ടുവളപ്പിലാണ്‌ മൃതദേഹം സംസ്കരിച്ചിരുന്നത്.

മണ്ണുമാന്തിയ കാര്യം ശ്രദ്ധയില്‍ പെട്ടയുടന്‍ നാട്ടുകാര്‍ ഉടന്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത്‌ പോലീസ്‌ എത്തിയിട്ടുണ്ട്. കുഴിമാടത്തിലെ മണ്ണ്‌ നീക്കിയത്‌ ഏതെങ്കിലും മാനസികരോഗി ആയിരിക്കും എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നവംബര്‍ 26-നാണ് വയനാട് പടിഞ്ഞാറത്തറ സ്വദേശിനിയും കൊട്ടത്തറ പാത്തിക്കല്‍ പ്രേമന്റെ മകളുമായ പ്രിയങ്കയെ അശോകപുരത്തെ ഫ്ലാറ്റില്‍ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്.

പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് തേടുന്ന പ്രതി വിദേശത്ത് ജയിലില്‍ കഴിയുകയാണെന്നാണ് വിവരം. ആത്മഹത്യാ പ്രേരണ കുറ്റം ആരോപിക്കപ്പെടുന്ന താമരശ്ശേരി സ്വദേശി കുടിക്കല്‍ വീട്ടില്‍ കെ അബ്ദുള്‍റഹീം (34) സൌദിയില്‍ ജയിലില്‍ ആണെത്രെ.

മരിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്നു. ‘ട്യൂബുലാര്‍ പ്രഗ്നന്‍‌സി’ എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. പ്രിയങ്ക ഗര്‍ഭിണി ആയിരുന്നു എന്ന വിവരം അമ്മ ജയശ്രീയ്ക്ക് അറിയാമായിരുന്നു. അമ്മ ജയശ്രീയുടെ പരാതി പ്രകാരമാണ്‌ റഹീമിനെതിരെ പൊലീസ് പ്രേരണാ കുറ്റത്തിന് കേസെടുത്തത്.

പ്രിയങ്കയുടെ അമ്മയും അച്ഛനും നേരത്തെ തന്നെ വിവാഹബന്ധം വേര്‍പ്പെടുത്തിയരാണ്. മകളെ സീരിയലില്‍ അഭിനയിക്കാന്‍ വിട്ടയക്കുന്നതിനെ ചൊല്ലിയുണ്ടായ കലഹമാണ് വിവാഹമോചനത്തിന് ഇടയാക്കിയതെന്ന് പിതാവ് പ്രേമന്‍ വെളിപ്പെടുത്തിയിരുന്നു. അമ്മ ജയശ്രീയാണ് മകളെ സീരിയലില്‍ അഭിനയിപ്പിക്കാന്‍ നിര്‍ബന്ധിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :