ട്രെയിനില്‍ നഗ്നത; യുവാവിന് വിയ്യൂര്‍ ജയില്‍

തൃശൂര്‍| WEBDUNIA|
ട്രെയിനില്‍ പ്രദര്‍ശിപ്പിച്ചതിന്‌ തൃശൂരില്‍ പിടിയിലായ കുന്നംകുളം സ്വദേശി മഹേഷിന്‌ രണ്ടാഴ്ചത്തെ തടവും 2000 രൂപ പിഴയും വിധിച്ചു. മദ്യലഹരിയിലായിരുന്ന മഹേഷിനെ റെയില്‍‌വേ പൊലീസ് അറസ്റ്റ് ചെയ്യുകയും വ്യാഴാഴ്ച റെയില്‍വേ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. കോടതി വിധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മഹേഷിനെ വിയ്യൂര്‍ ജയിലിലേക്ക് അയച്ചു.

ട്രെയിന്‍ യാത്രക്കാരിയായ സൌമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട്, സ്ത്രീകളുടെ സുരക്ഷിതമായ ട്രെയിന്‍ യാത്രയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നതിനിടയില്‍ ബുധനാഴ്ചയാണ് യുവാവ് ട്രെയിനില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു ഇയാളുടെ വിളയാട്ടം.

ഗുരുവായൂരില്‍ നിന്ന് ട്രെയിനില്‍ കയറിയ ഇയാള്‍ കുറച്ചു ദൂരം യാത്ര പിന്നിട്ടപ്പോള്‍ മുതല്‍ നഗ്നതാ പ്രദര്‍ശനം ആരംഭിച്ചിരുന്നു. യാത്രക്കാരായ സ്ത്രീകളും കുട്ടികളുടെയും മുന്നില്‍ വച്ചാണ് ഇയാള്‍ അശ്ലീല പ്രകടനം നടത്തിയത്. മദ്യലഹരിയിലായിരുന്ന ഇയാളെ റെയില്‍‌വേ പൊലീസ് അറസ്റ്റ് ചെയ്ത് തൃശൂരിലേക്ക് കൊണ്ടുവരികയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :