ടാങ്കര്‍ പൊട്ടിത്തെറി: രണ്ട് മരണം കൂടി

കണ്ണൂര്‍| WEBDUNIA|
PRO
PRO
ചാല ബൈപ്പാസില്‍ ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ മരണം ഒന്‍പതായി. ഗുരുതരമായി പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന ചാല സ്വദേശികളായ ലക്ഷമണന്‍, കൃഷ്ണന്‍ എന്നിവരാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത് ഇതോടെയാണ് മരിച്ചവരിടെ എണ്ണം ഒന്‍പതായത്.

പരിയാരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ചാല വാഴയില്‍ ഗീത(34), സഹോദരി കൊയിലി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രമ(50), ചാല ഭഗവതി ക്ഷേത്രത്തിനു സമീപം ആര്‍ പി ലക്ഷ്‌മണന്റെ ഭാര്യ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിര്‍മല(54), പരിയാരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാല പടിഞ്ഞാറേക്കര റംലാസില്‍ റംലത്ത്‌ (47), ഭര്‍ത്താവ്‌ ചാലാട്‌ സ്വദേശി അബ്‌ദുള്‍ റസാഖ്‌ (55) എന്നിവരാണ്‌ കഴിഞ്ഞ ദിവസം മരിച്ചത്‌.

അപകടത്തില്‍ ചാല ഭഗവതിക്ഷേത്രത്തിനു സമീപം കുളങ്ങരവീട്ടില്‍ (ശ്രീനിലയം) കേശവന്റെ ഭാര്യ ശ്രീലത(47), ചാല ഞാറോളി അബ്ദുല്‍ അസീസ്‌ (55) എന്നിവര്‍ സംഭവ ദിവസം തന്നെ മരിച്ചിരുന്നു. പൊള്ളലേറ്റ പതിനൊന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു.

തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ ചാല ക്ഷേത്രത്തിനു സമീപമാണു സംഭവം നടന്നത്. മംഗലാപുരത്തു നിന്നു കൊച്ചിയിലേക്കുള്ള ടാങ്കര്‍ ലോറി ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡിവൈഡറില്‍ റിഫ്ളക്റ്റര്‍ ഉണ്ടായിരുന്നില്ല.

അപകടം നടന്നയുടന്‍ തന്നെ ടാങ്കറിന്‍റെ ഡ്രൈവര്‍ ഓടി രക്ഷപെട്ടു. പ്രദേശത്ത് ഉഗ്രസ്ഫോടനമുണ്ടാകുകയും പരിസരത്തെ അഞ്ചു വീടുകള്‍ കത്തിനശിക്കുകയുമായിരുന്നു. വാഹനങ്ങള്‍ക്കും കടകള്‍ക്കും മരങ്ങള്‍ക്കും തീപിടിച്ചു. കൃഷിസ്ഥലങ്ങള്‍ നശിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്തുലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :