ടാങ്കര്‍ പൊട്ടിത്തെറി: മരണം ഏഴായി

കണ്ണൂര്‍| WEBDUNIA|
PRO
ബൈപ്പാസില്‍ ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ മരണം ഏഴായി. ഗുരുതരമായി പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചതോടെയാണിത്. വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ച ചാലയിലെ റം‌ലത്തിന്‍റെ ഭര്‍ത്താവ് റസാക്കാണ് ഒടുവില്‍ മരിച്ചത്.

അപകടത്തില്‍ ചാല ഭഗവതിക്ഷേത്രത്തിനു സമീപം കുളങ്ങരവീട്ടില്‍ (ശ്രീനിലയം) കേശവന്റെ ഭാര്യ ശ്രീലത(47), ചാല ഞാറോളി അബ്ദുല്‍ അസീസ്‌ (55) താട്ടട ആര്‍ പി ഹൗസില്‍ നിര്‍മല (50), രമ (50), ചാല സ്വദേശിനി വാഴയില്‍ ഗീത (42) എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചിരുന്നു.

തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ ചാല ക്ഷേത്രത്തിനു സമീപമാണു സംഭവം നടന്നത്. മംഗലാപുരത്തു നിന്നു കൊച്ചിയിലേക്കുള്ള ടാങ്കര്‍ ലോറി ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡിവൈഡറില്‍ റിഫ്ളക്റ്റര്‍ ഉണ്ടായിരുന്നില്ല.

അപകടം നടന്നയുടന്‍ തന്നെ ടാങ്കറിന്‍റെ ഡ്രൈവര്‍ ഓടി രക്ഷപെട്ടു. പ്രദേശത്ത് ഉഗ്രസ്ഫോടനമുണ്ടാകുകയും പരിസരത്തെ അഞ്ചു വീടുകള്‍ കത്തിനശിക്കുകയുമായിരുന്നു. വാഹനങ്ങള്‍ക്കും കടകള്‍ക്കും മരങ്ങള്‍ക്കും തീപിടിച്ചു. കൃഷിസ്ഥലങ്ങള്‍ നശിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്തുലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :