ചായക്കടയില്‍ കയറി ചായകുടിച്ചു, ശേഷം ജീവനൊടുക്കി!

കൊല്ലം| WEBDUNIA|
PRO
കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്‌മഹത്യ ചെയ്തു. അയത്തില്‍ മുള്ളുവിള ചാപ്രായില്‍ വീട്ടില്‍ ബാലന്‍റെ മകന്‍ ബാബു(45), സരസ്വതി(38) എന്നിവരാണ്‌ ചെയ്തത്. ഇരവിപുരം കാവല്‍പ്പുര ജംഗ്ഷന്‌ സമീപമാണ് ഇവര്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ബാബുവും സരസ്വതിയും ഒരു ഓട്ടോറിക്ഷയിലാണ് ഇരവിപുരം കാവല്‍പ്പുര ജംഗ്ഷനിലെത്തിയത്. ജംഗ്ഷനിലെ ഒരു ചായക്കടയില്‍ കയറി ഇവര്‍ ചായകുടിച്ചു. ശേഷം റെയില്‍‌വേ പാളത്തിനരികെ പോയി നിന്നു. പാളം മുറിച്ചുകടക്കാന്‍ നില്‍ക്കുകയായിരിക്കും എന്ന് കരുതിയതിനാല്‍ നാട്ടുകാര്‍ ശ്രദ്ധിച്ചില്ല. ആറുമണിയോടെ പാഞ്ഞുവന്ന ചെന്നൈ - തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന് മുന്നിലേക്ക് ഇരുവരും ചാടുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഇരു ശരീരങ്ങളും ചിന്നിച്ചിതറിത്തെറിച്ചു. ഇരവിപുരം പൊലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തി മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയിലേയ്ക്ക്‌ മാറ്റിയിരിക്കുകയാണ്.

ബാബുവിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി മുള്ളുവിളയില്‍ ഒരു വീട്ടില്‍ സരസ്വതിക്കൊപ്പമായിരുന്നു ബാബു ജീവിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :