കൊച്ചി - ബാംഗ്ലൂര്‍ വാതക പൈപ്പ്‌ലൈനിന് അനുമതിയില്ല

ന്യൂഡല്‍ഹി| WEBDUNIA|
നിര്‍ദ്ദിഷ്ട കൊച്ചി - ബാംഗ്ലൂര്‍ വാതക പൈപ്പ്‌ലൈനിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ല. പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന പാലക്കാട് ജില്ലയിലെ കൂറ്റനാട് വനമേഖലയെ ചൊല്ലിയുള്ള കേസുകളെ തുടര്‍ന്നാണ് പദ്ധതിക്ക് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചത്.

പുതുവൈപ്പിനിലെ എല്‍ എന്‍ ജി ടെര്‍മിനലില്‍ നിന്ന് കോയമ്പത്തൂര്‍ വഴി ബാംഗ്ലൂരിലേക്ക് പൈപ്പ് വഴി പ്രകൃതി വാതകം എത്തിക്കാനുദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. പൈപ്പ്‌ലൈന്‍ കടന്നു പോകുന്ന വനഭൂമിയുടെ ഉടമസ്ഥതയെച്ചൊല്ലിയാണ് കേസുകളുള്ളത്. കേസ് തീര്‍പ്പായ ശേഷം പുതിയ അനുമതിക്കായി സമീപിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൊച്ചി- ബാംഗ്ലൂര്‍ വാതക പൈപ്പ്‌ലൈന്‍ 1168 കിലോമീറ്റര്‍ നീളം വരുന്നതാണ് നിര്‍മാണച്ചെലവ് 3263 കോടി രൂപയാണ്. 2012 ഡിസംബറോടെ വാതക പൈപ്പ്‌ലൈന്‍ കമ്മിഷന്‍ ചെയ്യാനായിരുന്നു പദ്ധതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :