കാവ്യയൊന്നും ഒന്നുമല്ല, ഇതാണ് പൊലീസിനെ വട്ടം കറക്കുന്നത്!

പൊലീസിനെ കുഴപ്പിക്കുന്ന കീറാമുട്ടികള്‍!

കൊച്ചി| aparna| Last Modified വെള്ളി, 28 ജൂലൈ 2017 (09:53 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി പൊലീസ് നടി കാവ്യ മാധവനേയും അമ്മ ശ്യാമളയേയും ഗായിക റിമി ടോമിയേയും ചോദ്യം ചെയ്തിരുന്നു.

എന്നാല്‍, കാവ്യയോ ശ്യാമളയോ അല്ല പൊലീസിന്റെ നിലവിലുള്ള കീറാമുട്ടി. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയാണത്. അപ്പുണ്ണിയെ പിടികൂടാന്‍ സാധിച്ചാല്‍ പല കാര്യങ്ങളിലും അന്തിമ തിരുമാനം ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. ദിലീപിന്റെ മാനേജര്‍ മാത്രമല്ല, മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണ് അപ്പുണ്ണിയെന്നാണ് പൊലീസ് പറയുന്നത്.

അപ്പുണ്ണിയുടെ മൊഴി, നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവയാണ് ഇപ്പോള്‍ പൊലീസിനെ കുഴപ്പിക്കുന്ന മൂന്ന് കാര്യങ്ങള്‍. ഇതിനുള്ള ഉത്തരം പൊലീസിന് ലഭ്യമായാല്‍ കേസ് ക്സോസ് ചെയ്യാന്‍ കഴിയുമെന്നാണ് പൊലീസ് കരുതുന്നതും. മൂന്നും ഒന്നിനൊന്ന് ശക്തമായ തെളിവുകള്‍.

അതേസമയം, അപ്പുണ്ണിയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി കേള്‍ക്കും. തന്നെ മാപ്പുസാക്ഷി ആക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും കേസുമായി ബന്ധപ്പെട്ട് തനിക്കൊരു കാര്യവും അറിയില്ലെന്നും അപ്പുണ്ണി വ്യക്തമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :