കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ ഉടന്‍ നടപ്പാക്കില്ല

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
വന്‍ പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്തിയ കസ്‌തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ ഉടന്‍ നടപ്പാക്കില്ല. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ സമിതിയുടെ റിപ്പോര്‍ട്ട് നടപ്പാക്കാനായി പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍‌വലിച്ചു. കഴിഞ്ഞ നവംബര്‍ 16 ന് പുറപ്പെടുവിച്ച വിജ്ഞാപനവും ഓഫീസ് മെമ്മോറാണ്ടവുമാണ് പിന്‍വലിച്ചത്. കസ്തൂരി രംഗന്‍ സമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനുള്ള പരിഷ്കരിച്ച നടപടിക്രമങ്ങള്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

കൃഷി ഉള്‍പ്പടെയുള്ള ഉപജീവന മാര്‍ഗങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്ന് പുതിയ മെമ്മോറാണ്ടത്തില്‍ പറയുന്നു. പരിസ്ഥിതി ലോല മേഖലകള്‍ പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ടാകുമെന്ന് പുതിയ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനുമാകും. ക്വാറികള്‍ക്കും മണല്‍ വാരലിനും നിരോധനം തുടരുക തന്നെ ചെയ്യും. സമിതിയുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും.

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള കണ്ടെത്തലുകള്‍ ഗൗരവമേറിയതാണ്. എന്നാല്‍ ഇക്കാര്യം ഒരു വിദഗ്‌ദ്ധ സമിതി പഠിച്ച് ആ സമിതിയുടെ അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലായിരിക്കും ഇനി പുതിയ വിജ്ഞാപനം പുറത്തിറക്കുക.

പ്രതിഷേധങ്ങളെ മറികടന്ന് റിപ്പോര്‍ട്ട്‌ ഉടന്‍ നടപ്പിലാക്കിയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേടുമെന്ന് ഭയന്നാണ് വിജ്‌ഞാപനം പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :