കള്ള സര്‍ട്ടിഫിക്കറ്റില്‍ ലാലിന്റെ ഭാര്യ വില്ല വാങ്ങി?

ചെന്നൈ| WEBDUNIA|
ദുബായില്‍ കണ്ണായ സ്ഥലത്ത് ഒരു വില്ല വാങ്ങാന്‍ മോഹന്‍ലാലിന്റെ ഭാര്യ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി എന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി ഊഹാപോഹം. ലാവ്‌ലിന്‍ കേസില്‍ സാക്ഷിയുമായ വിവാദ വ്യവസായിയുടെ സ്‌ഥാപനത്തില്‍ മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര ജോലി ചെയ്യുന്നുവെന്നു കാട്ടിയാണ്‌ ശമ്പള സര്‍ട്ടിഫിക്കറ്റ്‌ സമ്പാദിച്ചതത്രേ. ഈ സര്‍ട്ടിഫിക്കറ്റ്‌ ഉപയോഗിച്ച്‌ വായ്‌പ സംഘടിപ്പിച്ച്‌ ഒരുവര്‍ഷം മുമ്പ്‌ നിര്‍മിച്ചതാണ്‌ ഈ വില്ല. ഈ വ്യവസായിയുടെ ബംഗ്ലാവില്‍ താംസിക്കുമ്പോഴാണ് ഗായിക ചിത്രയുടെ മകള്‍ മുങ്ങിമരിച്ചത്.

വളരെ രഹസ്യമായിട്ടാണ് ആദായനികുതി വകുപ്പ് അധികൃതര്‍ സൂപ്പര്‍താരങ്ങളുടെ ‘നിധി’ എണ്ണിയതെങ്കിലും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇവര്‍ക്ക് ലഭിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഏറ്റവുമധികം ഭൂസ്വത്തുള്ള മലയാളിയാണ് മമ്മൂട്ടി എന്നാണ് കണക്കുകള്‍ പരിശോധിച്ചപ്പോള്‍ മനസിലായതെത്രെ. ഭൂസ്വത്ത് വാങ്ങിക്കൂട്ടുന്നതില്‍ ഒരുതരം ലഹരി കണ്ടെത്തുന്ന സ്വഭാവക്കാരനാണ് മമ്മൂട്ടിയെന്നാണ് മനസിലാകുന്നത്. കേരളത്തിലും പുറത്തുമായി ഏക്കറുകണക്കിന് കണ്ണായ ഭൂസ്വത്താണ് മമ്മൂട്ടിക്കുള്ളത്.

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വസതികളിലും സ്‌ഥാപനങ്ങളിലും കേന്ദ്ര ആദായനികുതി വകുപ്പ് നടത്തിയ വ്യാപകറെയ്‌ഡ് സിനിമാവൃത്തങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് മലയാളി താരങ്ങളുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കാന്‍ ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്നൊരു റെയ്ഡ് നടത്തിയത് എന്ന് ഇനിയും അറിവായിട്ടില്ല. ചില പരാതികള്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം.

സാമ്പത്തിക ക്രമക്കേടുകള്‍ പലതും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ബംഗളുരു, ഊട്ടി, ചെന്നൈ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി 20 കേന്ദ്രങ്ങളിലാണ്‌ ഒരേസമയം റെയ്‌ഡ് നടന്നത്‌. അഭിനയിക്കുന്നതിനു മാത്രം ഒന്നരക്കോടിയോളം രൂപ പ്രതിഫലം വാങ്ങുന്ന ഈ സൂപ്പര്‍താരങ്ങള്‍ ആദായനികുതിവകുപ്പിനു നല്‍കുന്ന രേഖകളില്‍ പത്തും പതിനഞ്ചും ലക്ഷങ്ങളാണു പ്രതിഫലമായി കാണിച്ചിരിക്കുന്നതെന്നാണ് അണിയറ വര്‍ത്തമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :