ഇടവേളയ്ക്കുശേഷം വി‌എസ് എത്തി, ഏകനായി

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
നീണ്ടകാലത്തെ ഇടവേളയ്ക്കു ശേഷം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സിപിഎം നേതൃയോഗങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ന് എകെജി സെന്ററില്‍ എത്തി. പാര്‍ട്ടി പുറത്താക്കല്‍ നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് പേഴ്‌സനല്‍ അസിസ്റ്റന്റ് എ സുരേഷിനെ ഒഴിവാക്കിയാണ് വിഎസ് യോഗത്തിനെത്തിയത്.
കേരളഘടകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കേന്ദ്രകമ്മിറ്റി തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗങ്ങള്‍ ചേരുന്നത്. ഇന്നും നാളെയും സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്നുള്ള രണ്ടുദിവസം സംസ്ഥാന സമിതിയുമായിരിക്കും ചേരുക.

കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പിബി അംഗം എസ് രാമചന്ദ്രന്‍പിള്ളയും റിപ്പോര്‍ട്ട് ചെയ്യും. ഔദ്യോഗിക പക്ഷത്തിനെതിരെ താനുന്നയിച്ച ആരോപണങ്ങളില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മാസങ്ങളായി വിഎസ് നേതൃയോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇന്നലെ സമാപിച്ച കേന്ദ്രകമ്മറ്റി തുടര്‍ന്നുള്ള യോഗങ്ങളില്‍ പങ്കെടുക്കണമെന്ന് വിഎസിനോട് ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :