അനൂപിനേയും ജൂബിയേയും നാണം‌കെടുത്തിയത് റോബിൻ തോമസ്; നെറികെട്ട പ്രചാരണം നടത്തിയ അഞ്ച് വാട്ട്‌സ്ആപ്പ് അഡ്മിന്‍മാര്‍ പിടിയില്‍

Last Modified ഞായര്‍, 10 ഫെബ്രുവരി 2019 (10:30 IST)
വിവാഹിതരായതിന്റെ പേരിൽ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ട നവദമ്പതികളുടെ പരാതിയില്‍ അഞ്ച് പേര്‍ പിടിയില്‍. വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരാണ് സംഭവുമായി ബന്ധപ്പെട്ട് പിടിയിലായത്. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും പരാതിയിലാണ് നടപടി. വ്യാജ വാർത്തകൾ അച്ചടിച്ച് വന്നതോടെ ഇതില്‍ മനംനൊന്ത് മാനസിക സമ്മര്‍ദ്ദത്തിലായതിനെ തുടര്‍ന്ന് ഇരുവരും ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു.

ഇവരുടെ ഫോട്ടോ ഉപയോഗിച്ച് പോസ്റ്റുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച റോബിന്‍ തോമസിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അനൂപും ജൂബിയും ഇത് സംബന്ധിച്ച് സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നല്‍കിയിരുന്നു.

പരാതിയെ തുടര്‍ന്ന് പലരും മുമ്പ് ഷെയര്‍ ചെയ്തിരുന്ന പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. പലരെയും ഗ്രൂപ്പ് അഡിമിന്‍മാര്‍ ഇവരെ പുറത്താക്കിയിട്ടുണ്ട്. ചിലര്‍ ഗ്രൂപ്പ് തന്നെ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇവരെയും കണ്ടെത്താന്‍ സാധിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :