തെരെഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങള്‍

ശ്രീനു എസ്| Last Updated: വ്യാഴം, 17 ഡിസം‌ബര്‍ 2020 (10:14 IST)
തെരെഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങള്‍. കണ്ണൂരില്‍ കെ സുധാകരന്‍ എംപിയുടെ പ്രസ് സെക്രട്ടറി മനോജ് പാറക്കാടി ചെങ്ങളായി പഞ്ചായത്തിലെ ബൂത്തില്‍ മര്‍ദ്ദിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ ചെവിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കൂടാതെ യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥി പപ്പന്‍ മാതമംഗലത്തിന്റെ വീടിനുനേരെ രാത്രി ആക്രമണം ഉണ്ടായി. പിണറായിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി രജിലേഷിന് ആക്രമണത്തില്‍ പരിക്കേറ്റു.

ആന്തൂര്‍ മുനിലിപ്പാലിറ്റിയില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി വേലിക്കകത്ത് സുരേഷിന്റെ വീടിനു നേരെ ബോംബാക്രമണം ഉണ്ടായി. സംഭവത്തിനു പിന്നില്‍ മാര്‍കിസ്റ്റുകാരാണെന്ന് ബിജെപി ജില്ലാപ്രസിഡന്റ് എന്‍ ഹരിദാസ് പറഞ്ഞു.

കാഞ്ഞങ്ങാട് നഗരസഭ ഏഴാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥിയായ പിവി മാധവന്റെ വീട് ആക്രമിക്കപ്പെട്ടു. സംഭവത്തിനുപിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. അരയിലെ ബിജെപിയുടെ ഓഫീസും അടിച്ചു തകര്‍ക്കപ്പെട്ടു. ഇതില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :