അനുബന്ധ വാര്‍ത്തകള്‍
- ബലാത്സംഗ പരാതിയില്‍ റാപ്പര്‍ വേടന് ചോദ്യം ചെയ്യലിന് ഹാജരായി
- ബലാത്സംഗക്കേസ്: റാപ്പർ വേടന് വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം, 9ന് ഹാജരാകണം
- തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്; പിന്നീട് ബന്ധം വഷളായി
- കുരുക്ക് മുറുകുന്നോ?, വേടനെതിരെ ഗവേഷണ വിദ്യാർഥിനിയുടെ പരാതി, പോലീസ് കേസെടുത്തു
- വേടന് ഒളിവില്‍ തന്നെ; രാജ്യം വിടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു; വേടനെ വിട്ടയച്ചത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം
ചൊവ്വാഴ്ച രാവിലെ 9.30 നാണ് വേടന് പൊലീസ് സ്റ്റേഷനിലെത്തിയത്
വനിത ഡോക്ടറെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ വേടന്റെ (ഹിരണ്‍ദാസ് മുരളി) അറസ്റ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച ചോദ്യം ചെയ്യലിനു എത്തിയപ്പോഴാണ് തൃക്കാകര പൊലീസ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്.
ചൊവ്വാഴ്ച രാവിലെ 9.30 നാണ് വേടന് പൊലീസ് സ്റ്റേഷനിലെത്തിയത്. വൈകിട്ട് നാല് വരെ ചോദ്യം ചെയ്യല്‍ നീണ്ടു. ഇതിനിടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ കോടതി വേടനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ഇന്നും വേടനെ ചോദ്യം ചെയ്യുന്നത് തടരുന്നുണ്ട്. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം ആയിരുന്നെന്നും പിന്നീട് ബന്ധത്തില്‍ പ്രശ്നങ്ങള്‍ വന്നതോടെയാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതെന്നുമാണ് വേടന് ചോദ്യം ചെയ്യലില്‍ പറഞ്ഞത്.