അനുബന്ധ വാര്‍ത്തകള്‍
- നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്നലെ 555 കേസുകള്‍; മാസ്ക് ധരിക്കാത്തത് 1832 പേര്
- തിരുവനന്തപുരത്ത് 363 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 315 പേര്‍ക്കു രോഗമുക്തി
- നാല് വോട്ടിനുവേണ്ടി എന്തും ചെയ്യാനുള്ള കോൺഗ്രസിൻറെ ലജ്ജയില്ലായ്മയാണ് അവരുടെ പരിതാപകരമായ സ്ഥിതിക്ക് കാരണം: പിണറായി
- മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും കൈവിട്ട യുഡിഎഫിൽ നിന്നും ഇനി ഒന്നും പ്രതീക്ഷിക്കാനില്ലെന്ന് മുഖ്യമന്ത്രി
- തിരുവനന്തപുരം നഗരപ്രദേശങ്ങളില്‍ ചിലയിടത്ത് ഇന്ന് ജലവിതരണം മുടങ്ങും
മുഖ്യമന്ത്രി വര്‍ഗീയതയുടെ വ്യാപാരിയെന്ന് എംഎം ഹസന്
മതേതരത്വത്തെ കുറിച്ച് ഗീര്‍വാണം പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് കേരള രാഷ്ട്രീയത്തില്‍ വര്‍ഗീയതയുടെ വ്യാപാരിയായി മാറിയിരിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്. യുഡിഎഫിന്റെ നേതൃത്വം മുസ്ലീംലീഗ് ഏറ്റെടുക്കുകയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റിനെ മാറ്റാന്‍ മുസ്ലീംലീഗ് ആവശ്യപ്പെട്ടെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പിണറായി വിജയന് പ്രചരിപ്പിക്കുന്നത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രചാരണം അതേപടി മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിന് തെളിവാണ്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആരുവേണമെന്ന് മറ്റൊരു കക്ഷി നിര്‍ദ്ദേശിക്കുന്നെന്ന മുഖ്യമന്ത്രിയുടെ വിചിത്രമായ കണ്ടെത്തല്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് മുസ്ലീംലീഗാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ്.സഖാവ് പിണറായി വിജയന് സര്‍സംഘചാലക് വിജയനായി അധിപതിക്കുന്ന ദയനീയ കാഴ്ചയാണ് കേരളീയ സമൂഹം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.