അനുബന്ധ വാര്ത്തകള്
- സൗമ്യ വധം: പ്രതി അജാസിനെ സസ്പെന്ഡ് ചെയ്തു - വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ട് എസ്പി
- ഭക്ഷണം റെഡിയാക്കി വെയ്ക്കും, ഇളയ മകളെ ആൺകുട്ടികൾ ഉറക്കും; പ്രാരാബ്ധം കാരണം സൌമ്യ അവധി ദിവസങ്ങളിലും ജോലിക്ക് പോകുമായിരുന്നു
- അജാസിന്റെ വൃക്ക തകരാറിലായി, അറസ്റ്റ് വൈകും; കൂടുതൽ വെളിപ്പെടുത്തലുകൾ
- 'കാമം തീർക്കാൻ ഭർത്താവിനെ ചതിച്ച് അന്യന് കിടക്കവിരിച്ച് കൊടുത്ത ഇവൾ ഇത് അർഹിക്കുന്നു'; മലയാളികളുടെ സംസ്കാരത്തിന് യാതോരു മാറ്റവുമില്ല?
- അവഗണിച്ചത് സഹിച്ചില്ലെന്ന് അജാസ്; ആളിക്കത്തിയ സൌമ്യയെ ചേർത്തുപിടിച്ചു
ലിബിയയിൽ നിന്ന് ഭർത്താവ് എത്താൻ വൈകും; സൗമ്യയുടെ സംസ്കാരം നാളെ
മൂന്നാഴ്ച മുൻപാണ് സജീവ് ലിബിയയിലേക്ക് പോയത്.
കൊല്ലപ്പെട്ട സിവിൽ പൊലീസ് ഓഫീസർ സൗമ്യയുടെ മൃതദേഹം വ്യാഴാഴ്ച വീട്ടുവളപ്പിൽ സംസ്ക്കരിക്കും. ലിബിയയിലുള്ള ഭർത്താവ് സജീവ് ബുധനാഴ്ച രാത്രിയെ നാട്ടിലെത്തു. ഇതിനാലാണ് സംസ്ക്കാരം മാറ്റിയത്. ശനിയാഴ്‌ചയായിരുന്നു വള്ളിക്കുന്നം സ്റ്റേഷനിലെ വനിതാ സിവിൽ ഓഫീസർ സൗമ്യയെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്നത്.
ഭർത്താവ് സജീവ് ബുധനാഴ്ച രാവിലെ നാട്ടിലെത്തിയാൽ സംസ്ക്കാരം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ എംബസിയിൽ നിന്ന് നിയമാനുമതി ലഭിക്കാൻ വൈകിയതാണ് സജീവിന്റെ യാത്ര നീളാൻ കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. മൂന്നാഴ്ച മുൻപാണ് സജീവ് ലിബിയയിലേക്ക് പോയത്.
ആലുവ ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥൻ അജാസാണ് സൗമ്യയെ കൊലപ്പെടുത്തിയത്. വിവാഹാഭ്യർത്ഥന നിരസിച്ചതിലാണ് കൊന്നതെന്ന് അജാസ് മൊഴി നൽകി. സൗമ്യയെ പെട്രോൾ ഒഴിച്ച് കത്തിക്കുന്നതിനിടെ 50 ശതമാനത്തോളം പൊള്ളലേറ്റ ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
അടുത്ത ലേഖനം