കോണ്‍ഗ്രസുകാര്‍ തന്നെ തെരുവ് വേശ്യയായി ചിത്രീകരിച്ചു; എല്ലായിടത്തും തട്ടിപ്പുകാരിയായി മുദ്രകുത്തി- സരിത

 സോളാര്‍ കേസ് , ആര്യാടന്‍ മുഹമ്മദ് , സരിത എസ് നായര്‍ , സോളാര്‍ കമ്മീഷന്‍ , ഉമ്മന്‍ചാണ്ടി
കൊച്ചി| jibin| Last Updated: ബുധന്‍, 27 ജനുവരി 2016 (14:49 IST)
സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിനും കൈക്കൂലി നല്‍കിയെന്ന് സരിത എസ് നായര്‍ മൊഴി സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ച് സരിത രംഗത്ത്. കോണ്‍ഗ്രസുകാര്‍ ചാനലുകളിലൂടെ തന്നെ തെരുവ് വേശ്യയായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. എല്ലായിടത്തും തന്നെ തട്ടിപ്പുകാരിയായി മുദ്രകുത്തപ്പെടുകയാണെന്നും സരിത മാധ്യമങ്ങളോടു പറഞ്ഞു.

പലര്‍ക്കുമായി താന്‍ നല്‍കിയിരുന്ന പണം തിരികെ ലഭിക്കാതിരുന്നതോടെ അവ തിരിച്ചു കിട്ടാന്‍ ശ്രമിച്ചു. പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയോടെ വര്‍ഷങ്ങളായി കാത്തിരുന്നിട്ടും പണം ലഭിക്കാതെ വന്നു. തുടര്‍ന്ന് കോണ്‍ഗ്രസുകാര്‍ തന്നെ തട്ടിപ്പുകാരിയായി മുദ്രകുത്തപ്പെടുകയാണും ചെയ്‌തത്. സോളാര്‍ കമ്മീഷനിലെ വെളിപ്പെടുത്തലുകളില്‍ പൊരുത്തക്കേടുകള്‍ തോന്നിയാല്‍ ആര്‍ക്കു ചോദ്യം ചെയ്യാം. ആവശ്യപ്പെടുന്ന രേഖകളും സമര്‍പ്പിക്കാന്‍ തയാറാണെന്നു സരിത പറഞ്ഞു.

ടെനി ജോപ്പനുമായി സാമ്പത്തിക ഇടപാടിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. പണം തോമസ് കുരുവിളയ്ക്കു ഏല്‍പ്പിക്കാന്‍ ജിക്കുമോനാണ് നിര്‍ദേശിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയ ചെക്കു മടങ്ങിപ്പോകാന്‍ കാരണം ബിജു രാധാകൃഷ്ണനാണ്. മുഖ്യമന്ത്രിയും താനും തമ്മിലുള്ള ബന്ധം വെളിപ്പെടുത്താതിരുന്നത് തന്റെ വ്യക്തി ജീവിതത്തെ ബാധിക്കുമെന്നതിനാലാണെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിക്ക് 1.90 ലക്ഷം രൂപയും ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നാണ് സരിത സോളാര്‍ അന്വേഷണ കമ്മീഷനു മുമ്പാകെ മൊഴി നല്‍കിയത്. ജയിലില്‍ നിന്ന് ഇറങ്ങിയതിനു ശേഷം താന്‍ ഈ പണം തിരികെ ചോദിച്ചെങ്കിലും പണം തരാന്‍ മന്ത്രി തയ്യാറായില്ലെന്നും സരിത അന്വേഷണ കമ്മീഷനോട് പറഞ്ഞു.

2011 ജൂണിലാണ് താന്‍ ആദ്യമായി മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആര്യാടന്‍ മുഹമ്മദിനെ കണ്ടത്. ഗണേഷ് കുമാറിന്റെ പി എ ആണ് മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി തന്നത്. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ജോപ്പന്റെ നമ്പര്‍ നല്കുകയും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഈ നമ്പറില്‍ വിളിച്ചാല്‍ മതി എന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തെന്നും സരിത പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആര്യാടന്‍ മുഹമ്മദിനെ കണ്ടത്. പദ്ധതിയുമായി മുമ്പോട്ടു പോകുന്നതിനു തടസങ്ങള്‍ നേരിട്ട സമയത്ത് ആര്യാടന്‍ മുഹമ്മദിന്റെ പി എ ആയ കേശവനെ വിളിക്കുകയും കേശവന്‍ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍, 25 ലക്ഷം രൂപ ആര്യാടന്‍ മുഹമ്മദിന്റെ മുമ്പില്‍ വെച്ച് പി എയ്ക്ക് കൈമാറിയെന്നും സരിത കമ്മീഷനോട് പറഞ്ഞു. ബാക്കി 15 ലക്ഷം രൂപ ഒരു ചടങ്ങില്‍ വെച്ചാണ് കൈമാറിയതെന്നും അവര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :