അനുബന്ധ വാര്‍ത്തകള്‍
- പി കെ ശശിക്കെതിരായ ലൈംഗിക പരാതി; പരാതിക്കാരിയെ ഒതുക്കാൻ ശ്രമം, ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് വനിതാ നേതാവ്
- എലിപ്പനി: സംസ്ഥാനത്ത് മൂന്നാഴ്ച അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രി
- പ്രതിരോധ മരുന്നിനെതിരെ വ്യാജ പ്രചരണം: ജോസഫ് വടക്കാഞ്ചേരിക്കെതിരെ കേസെടുത്തു
- ഇന്നോവക്ക് വെല്ലുവിളി; മഹീന്ദ്രയുടെ എം പി വി മരാസോ പുറത്തിറങ്ങി
- ഇന്ത്യയിലെ ടെലിവിഷൻ നിർമ്മാണം സാംസങ് നിർത്തുന്നു
പി കെ ശശിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സീതാറാം യെച്ചൂരി
ഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിങ്കളാഴ്ച തനിക്ക് പരാതി ലഭിച്ചിരുന്നു. പരാതി ഉടൻതന്നെ സംസ്ഥന നേതൃത്വത്തിനു കൈമാറി. പരാതിയിൽ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയതായും യെച്ചൂരി പറഞ്ഞു.
നേരത്തെ പരാതിയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മുൻ സംസ്ഥാന സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കിയിരുന്നു. തനിക്കെതിരായ ലൈംഗിക ആരോപണത്തിൽ ഏതു തരത്തിലുള്ള അന്വേഷണവും നേരിടാൻ തയ്യാറാണ് എന്നായിരുന്നു പി കെ ശശിയുടെ പ്രതികരണം. പരാതിയിൽ അന്വേഷണം നടത്താൻ സി പി എം തീരുമാനിച്ചിട്ടുണ്ട്.
തന്നെ ഷൊർണൂർ എംഎൽഎ പി കെ ശശി പീഡിപ്പിച്ചതായി ഡി വൈ എഫ് ഐ അംഗമായ യുവതി പാർട്ടി നേതൃത്വത്തിനു പരാതി നൽകിയിരുന്നു. കേസ് ഒതുക്കി തീർക്കുന്നതിനായി ഒരു കോടി രൂപയും ഡി ഐ എഫ് ഐയിൽ ഉന്നത സ്ഥാനവും എം എൽ എ വാഗ്ദാനം ചെയ്തതായും യുവതി പരാതിയിൽ പറയുന്നു.