അനുബന്ധ വാര്‍ത്തകള്‍
- എസ്എഫ്ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു
- ആരോഗ്യ പ്രശ്നങ്ങളുണ്ട്, തോന്നിയതൊക്കെ പറയുന്നു; സുധാകരനെതിരെ നേതാക്കള്‍ ഹൈക്കമാന്‍ഡിനോടു പരാതിപ്പെട്ടിരുന്നു
- സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: എസ്എഫ്ഐഒ കുറ്റപത്രം
- സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ്: എസ്എഫ്ഐഓ റിപ്പോര്‍ട്ടില്‍ രണ്ടുമാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി
- എസ്എഫ്ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്
ആശങ്ക സർക്കാറിനെ അറിയിച്ചു, സംഘപരിവാർ വൽക്കരണം നടത്തിയാൽ സമരമെന്ന് എസ്എഫ്ഐ
പിഎം ശ്രീ സ്‌കൂള്‍ പദ്ധതി നടപ്പാക്കുന്നതിനെ സംബന്ധിച്ചുള്ള ആശങ്ക സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചെന്ന് എസ്എഫ്‌ഐ. പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്ന വര്‍ഗീയ നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.
പിഎം ശ്രീയുടെ ഭാഗമായി കരിക്കുലം മാറ്റം അടക്കമുള്ള സംഘപരിവാര്‍ വല്‍ക്കരണം ഉണ്ടായാല്‍ എസ്എഫ്‌ഐ സമരത്തിനിറങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. ദേശീയ വിദ്യഭ്യാസ നയം തുടങ്ങിയ സമയം മുതലുള്ള ഞങ്ങളുടെ എതിര്‍പ്പ് ഇപ്പോഴുമുണ്ട്. ഇതിനെ പറ്റിയുള്ള ആശങ്ക സര്‍ക്കാരിനെ അറിയിച്ചു. ഒരു ഫെഡറല്‍ സ്റ്റേറ്റ് എന്ന നിലയിലുള്ള പരിമിതി കൊണ്ടാണ് തീരുമാനമെന്നാണ് അറിയാന്‍ കഴിഞ്ഞത്. നമ്മള്‍ നികുതി നല്‍കുന്നെങ്കില്‍ അതിന്റെ വിഹിതവും നമുക്ക് ലഭിക്കണം. ദേശീയ വിദ്യഭ്യാസ നിയമം രാജ്യത്തെ നിയമമാണ്. പിഎം ശ്രീയില്‍ തെറ്റായ നയങ്ങളുണ്ടെങ്കില്‍ അത് നടപ്പിലാക്കരുത്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.