അനുബന്ധ വാര്‍ത്തകള്‍
- മുൻ മിസ് കേരളയുൾപ്പടെ മരിച്ച അപകടത്തിൽ ഡ്രൈവർ അറസ്റ്റിൽ, മദ്യലഹരിയിലെന്ന് പോലീസ്
- കേരളത്തില്‍ ഇനിയും രണ്ടാം ഡോസ് വാക്സിന് എടുക്കാനുള്ളത് 46 ശതമാനം പേര്; യുറോപ്പിലേതുപോലെ കേരളത്തിലും കൊവിഡ് പടരാന്‍ സാധ്യത
- സ്വകാര്യ ബസുകളുടെ പണിമുടക്ക്, കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും
- സംസ്ഥാനത്ത് ഇന്ന് 5404 പേർക്ക് കൊവിഡ്, 80 മരണം
- നടന് ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കീഴടങ്ങി
സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. സ്വകാര്യ ബസ് ഉടമ സംഘടന പ്രതിനിധികളുമായി ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കോട്ടയത്തായിരുന്നു ചര്‍ച്ച. രണ്ട് മണിക്കൂറോളം നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ഈ മാസം 18-നകം ബസുടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി ആന്റണി രാജും പറഞ്ഞു. ബസ് ഉടമകളുമായി ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന് ഒരാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ടെന്നും പോസിറ്റീവായ പ്രതികരണമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളതെന്നും ബസുടമകളും വ്യക്തമാക്കി. ഇതോടെ ബസ് ചാര്‍ജ് വര്‍ധിക്കാനുള്ള സാധ്യതയാണ് കാണുന്നത്.