അനുബന്ധ വാര്‍ത്തകള്‍
- ആരാണ് ഈ ഓം പ്രകാശ്? എനിക്കറിയില്ല, ഒരു പരിചയവുമില്ല: കണ്ടിട്ടില്ലെന്ന് പ്രയാഗ മാർട്ടിൻ
- ഹ ഹ ഹ, ഹ ഹ ഹ സൈബർ ആക്രമണങ്ങൾക്കിടെ പ്രയാഗയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി
- ചുമ്മാതല്ല കിളി പാറി നടന്നിരുന്നത് അല്ലേ? അകത്താകുമോ? - പ്രയാഗ മാർട്ടിന് നേരെ സൈബർ ആക്രമണം
- ലഹരിക്കേസ്: പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയേയും ചോദ്യം ചെയ്യും
- ലഹരി ഉപയോഗം മലയാള സിനിമയെ തകർക്കുന്നു, മുംബൈ ഇൻഡസ്ട്രിയെ പോലെയാക്കാൻ ശ്രമമെന്ന് ഭാഗ്യലക്ഷ്മി
ലഹരിക്കേസ്: നടി പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും ചോദ്യം ചെയ്യലിനായി നോട്ടീസ്
ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും ചോദ്യം ചെയ്യലിനായി പൊലീസിന്റെ നോട്ടീസ്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകാനാണ് പ്രയാഗയോട് നോട്ടീസില്‍ പറയുന്നത്. ശ്രീനാഥ് ഭാസി 11 മണിക്ക് ഹാജരാകണം. പ്രയാഗയുടെ ഫ്ലാറ്റില്‍ എത്തി നോട്ടീസ് കൈമാറുകയായിരുന്നു.
ലഹരിക്കേസില്‍ പിടിയിലായ ഗുണ്ട നേതാവ് ഓംപ്രകാശിന്റെ റിമാന്റ് റിപ്പോര്‍ട്ടിലാണ് പ്രയാഗ മാര്‍ട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും പേരുളളത്.കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നടന്നത് ലഹരി പാര്‍ട്ടി തന്നെയെന്ന് പൊലീസ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇടനിലക്കാരന് വഴിയാണ് സിനിമ താരങ്ങള്‍ എത്തിയതെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.