അനുബന്ധ വാര്‍ത്തകള്‍
- ചെങ്കോട്ടയില്‍ ജയരാജനെ നേരിടാന്‍ ആരുണ്ട് ?; കോണ്‍ഗ്രസ് അങ്കലാപ്പിൽ
- നഷ്ടപ്പെട്ട കോട്ട യുഡിഎഫ് തിരിച്ചുപിടിക്കുമോ, എൽഡിഎഫ് വിജയം ആവർത്തിക്കുമോ, ബിജെപി വിസ്മയം സൃഷ്ടിക്കുമോ?- തെരഞ്ഞെടുപ്പ് ചൂടിൽ ഇടുക്കി
- ‘ഒരു പിടി അന്നം വായിലാക്കാൻ അദ്ദേഹം എടുക്കുന്ന കഷ്ടപ്പാട്, കുറ്റബോധം കൊണ്ട് എന്റെ മനസ്സു വിതുമ്മി, ഞാൻ ക്രിസ്തുവിനെ ഓർമ്മിച്ചു‘; പി ജയരാജനെ കുറിച്ച് അശോകൻ ചെരുവിൽ
- ശബരിമല പ്രചാരണായുധമാക്കരുത്; നിലപാട് ആവർത്തിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് - ടിക്കാറാം മീണയെ മാറ്റണമെന്ന് ബിജെപി
- 'വൈദികരുടെ ജോലി ആത്മീയ പ്രവർത്തനം, രാഷ്ട്രീയമല്ല'; തെരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കി ഇടുക്കി രൂപത - സഭയുടെ കരുതൽ ഇത്തവണ ജോയ്സ് ജോർജിന് ഉണ്ടാകില്ല!
‘വടകരയിലെ സ്ഥാനാർത്ഥിത്വത്തിൽനിന്നും പിൻമാറിയില്ലെങ്കിൽ കൊന്നുകളയും‘ പി ജയരാജന് വധഭീഷണി
കൊയിലാണ്ടി: വടകരയിലെ സി പി ഐ എം സ്ഥാനാർത്ഥി പി ജയരാജനെതിരെ വധഭീഷണി. കൊയിലാണ്ടിയിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെയാണ് ഫോണിലൂടെ ഭീഷണി ഉണ്ടായത് സംഭവത്തിൽ കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വടകര മണ്ഡലത്തിലെ സ്ഥാനാർത്ഥ്വത്തിൽ നിന്നും പിൻമാറിയില്ലെങ്കിൽ കൊലപ്പെടുത്തും എന്നായിരുൻ ഭീഷണി. ഇന്റെർനെറ്റ് കോൾ വഴിയാണ് ഭീഷണി ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. 72430537 എന്ന നമ്പറിൽനിന്നുമാണ് ഭീഷണി ഫോൺകോൾ വന്നത്. ഇതിനെ തുടർന്ന് എം എം ഷംസീർ എം എൽ എ വടകര എസ് പിക്ക് പരാതി നൽകുകയായിരുന്നു.
രണ്ട് തവണ കൈവിട്ടുപോയ വടകര മണ്ഡലം തിരിച്ചുപിടിക്കുന്നതിനായാണ് കണ്ണുർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെ വടകരയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. പി ജയരാജന്റെ വ്യക്തിപ്രഭാവം മണ്ഡലത്തിൽ വിജയം അനായാസമാക്കും എന്നാണ് സി പി എമ്മിന്റെ കണക്കുകൂട്ടൽ.