അനുബന്ധ വാര്‍ത്തകള്‍
- റയില്‍വേ ട്രാക്കില്‍ മൃതദേഹം: കൊലപാതക കേസിലെ പ്രതി പിടിയില്‍
- അടുത്ത സൂര്യോദയത്തില്‍ മക്കള്‍ പുനര്‍ജനിക്കും; മന്ത്രവാദിയുടെ വാക്കുകേട്ട് അധ്യാപകരായ മാതാപിതാക്കള്‍ പെണ്മക്കളെ കൊന്നു
- ഉറങ്ങിക്കിടന്നയാളെ മരത്തിൽ കെട്ടിയിട്ട് ജീവനോടെ തീ കൊളുത്തി; ക്രൂരമായ കൊലപാതകം
- പാണ്ടിക്കാട്ടെ പോക്സോ കേസ് ഇരയ്ക്ക് പീഡനം: 3 പേര് കൂടി അറസ്റ്റില്‍
- കഴുത്തിൽ കയർ കെട്ടിയുള്ള ലൈംഗിക ബന്ധത്തിനിടെ യുവാവ് മരിച്ചു; യുവതിയ്ക്കെതിരെ കൊലപാതകക്കുറ്റം
കുടുംബ വഴക്കിനിടെ യുവാവ് കുത്തേറ്റു മരിച്ചു
നിലമ്പൂര്‍: നിലമ്പൂരില്‍ കുടുംബ വഴക്കിനിടെ യുവാവ് കുത്തേറ്റു മരിച്ചു. നിലമ്പൂരിലെ പാണ്ടിക്കാട്ടിനടുത്ത് ഒറവംപുറത്ത് ആര്യാടന് വീട്ടില്‍ മുഹമ്മദ് സമീര്‍ എന്ന ഇരുപത്താറുകാരനാണ് കുത്തേറ്റു മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെ ബന്ധുക്കള്‍ തമ്മിലുള്ള വാക്കു തര്‍ക്കത്തിനിടെയാണ് മുഹമ്മദ് സമീറിന് കുത്തേറ്റത്. സമീറിനെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു.
ഒറവംപുറാം അങ്ങാടിയില്‍ രണ്ട് കൂട്ടര് തമ്മില്‍ ഉണ്ടായ സംഘര്‍ഷമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ ബന്ധുവായ ഉമ്മറിനെ മറ്റൊരാള്‍ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് സമീറിന് കുത്തേറ്റത്. പക്ഷെ ഇത് രാഷ്ട്രീയ സംഘര്‍ഷമാണെന്നും ഇതില്‍ സി.പി.എമ്മാണ് പിന്നിലെന്നും മുസ്ലിം ലീഗ് നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ സി.പി.എം ഇത് കുടുംബ പ്രശ്നമായാണ് കണക്കാക്കുന്നത്.