നാടോടിയുടെ വധം: പ്രതി പിടിയില്‍

തൃശൂര്‍| Last Modified ബുധന്‍, 23 ജൂലൈ 2014 (20:55 IST)
തമിഴ് നാടോടി യുവാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡില്‍ താമസിച്ചിരുന്ന നാടോടി യുവാവായ ശേഖര്‍ എന്നയാളാണു കൊല്ലപ്പെട്ടത്.

കഴിഞ്ഞ പതിനാലാം തീയതി രാത്രി നടന്ന വഴക്കില്‍ വെളപ്പായ കളരിക്കല്‍ വീട്ടില്‍ രാജു എന്ന 35 കാരന്‍ ശേഖറെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം രാജു രഹസ്യമായി ബസ് സ്റ്റാന്‍ഡില്‍ വീണ്ടുമെത്തിയെങ്കിലും പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ഇയാളെ വലയിലാക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബസ് സ്റ്റാന്‍ഡില്‍ തങ്ങി സ്ഥിരം വഴക്കുണ്ടാക്കുന്ന നാടോടി സംഘങ്ങളെ പൊലീസ് ഉപദ്രവിക്കുന്നു എന്ന ആരോപണം ഉണ്ടായിരുന്നു. പ്രതിയെ പിടികൂടിയതോടെ ഇനി പൊലീസിനും ആശ്വസിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :