അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് പ്രതിരോധത്തിൽ ജനം ഒപ്പം നിന്നു, ചിലർ രാഷ്ട്രീയ താത്‌പര്യത്തോടെ പ്രവർത്തിച്ചു: മുഖ്യമന്ത്രി
- അസാധാരണ നടപടി: സംയുക്ത സേനാതലവനും സൈനിക മേധാവികളും ഇന്ന് ആറ് മണിക്ക് മാധ്യമങ്ങളെ കാണും
- കൊവിഡ്: ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ഇന്ത്യയിൽ നിന്നെന്ന് ആമസോൺ
- കണ്ണൂരും കോട്ടയവും റെഡ്സോണിൽ, കേന്ദ്രത്തിന്റെ പുതിയ ഹോട്ട്സ്പോട്ട് പട്ടിക
- ലോക്ക്ഡൗൺ ലംഘനം: രശ്മി നായർക്കും രാഹുൽ പശുപാലനുമെതിരെ പത്തനാപുരം പോലീസ് കെസെടുത്തു
കേരളത്തിൽ മദ്യശാലകൾ തത്‌കാലം തുറക്കില്ല: നിർദേശം മുഖ്യമന്ത്രിയുടേത്
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ തുറക്കേണ്ടതില്ലെന്ന് തീരുമാനം.മൂന്നാം ഘട്ട ലോക്ക്ഡൗണിലേക്ക് കടക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ വരുത്തേണ്ട ഇളവുകൾ ചർച്ച ചെയ്യാൻ ചേർന്ന യോഗമാണ് തത്‌കാലം ബിവറേജസ് ഔട്ട്‌ലറ്റുകള്‍ തുറക്കേണ്ടെന്ന് തീരുമാനിച്ചത്.
മേയ് 3ന് മുൻപ് പ്രഖ്യാപിച്ച ലോക്ക്ഡൗൺ അവസാനിക്കുന്നതിനാൽ മദ്യശാലകൾ തുറക്കാമെന്ന തരത്തിൽ കേന്ദ്രം ഇളവുകൾ നൽകിയിരുന്നു. എന്നാൽ ബാറുകള്‍ തുറക്കാതിരിക്കുകയും ഔട്ട്‌ലറ്റുകള്‍ തുറക്കുകയും ചെയ്യുമ്പോള്‍ ആളുകള്‍ കൂട്ടമായി എത്താനുള്ള സാധ്യത കണക്കിലെടുത്താണ് ബിവറേജസ് ഔട്ട്ലറ്റുകൾ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ആരോഗ്യവകുപ്പ് ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. ബിവറേജുകൾ തുറക്കുമ്പോൾ ആളുകള്‍ കൂട്ടമായി എത്താനുള്ള സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രി തന്നെയാണ് ഈ നിർദേശം യോഗത്തിൽ മുന്നോട്ട് വെച്ചത്.