അനുബന്ധ വാര്‍ത്തകള്‍
- മദ്യം കിട്ടാന്‍ വീണ്ടും ഓണ്‍ലൈന്‍ ബുക്കിങ്; ബെവ് ക്യു ആപ് എങ്ങനെ ഉപയോഗിക്കണമെന്ന് മറന്നുപോയോ?
- മദ്യം വീടുകളില്‍ എത്തിക്കാം, ഓര്‍ഡര്‍ മൊബൈല്‍ ആപ്പിലൂടെ; അനുമതി നല്കി സര്‍ക്കാര്‍
- ഫ്രൂട്ട് ജ്യൂസ് പാക്കറ്റിൽ മദ്യം: എറണാകുളത്ത് അനധികൃത മദ്യം ഒഴുകുന്നു, ലിറ്ററിന് 2000 രൂപ വരെ
- വ്യാജമദ്യം കഴിച്ചു യുവാവ് മരിച്ചു; ടാങ്കര്‍ ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍
- ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകള്‍ വോട്ടുകള്‍; ഫലം രാവിലെ ഒന്‍പതരയോടെ
ബാംഗ്ലൂരില്‍ നിന്ന് തപാല്‍ മാര്‍ഗം മദ്യക്കുപ്പികള്‍ അയച്ചു, പാഴ്സല്‍ എക്സൈസ് സംഘത്തിന്റെ കസ്റ്റഡിയില്‍, കുടുക്കിയത് മിക്സ്ച്ചറും എലിയും
എറണാകുളത്തെ സുഹൃത്തിന് ബാംഗ്ലൂരില്‍നിന്ന് അറിയിച്ച മദ്യക്കുപ്പികള്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍. തപാല്‍ മാര്‍ഗ്ഗമായിരുന്നു മദ്യക്കുപ്പികള്‍ അയച്ചത്. പാഴ്സലില്‍ മിക്സ്ച്ചറും കൂടി വെച്ച് അയച്ചതാണ് പിടിയിലാവാന്‍ കാരണമായത്. എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിലെത്തിയ പാഴ്സലില്‍ എലി കരണ്ടതോടെ പുറംലോകം ഈ കാര്യം അറിഞ്ഞു.
പാഴ്സല്‍ പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. തപാല്‍ വകുപ്പ് അധികൃതര്‍ ഉടന്‍ തന്നെ എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ടി.എ. അശോക് കുമാറിനെ വിവരം അറിയിക്കുകയും ചെയ്തു.എക്സൈസ് സംഘത്തിന്റെ കസ്റ്റഡിയിലാണ് ഇപ്പോള്‍ പാഴ്സല്‍ ഉള്ളത്. പാഴ്സല്‍ അയച്ച ആളുടെയും കിട്ടേണ്ട ആളുടെയും വിവരം ഉള്ളതിനാല്‍ വേഗത്തില്‍ തന്നെ ഇരുവരും പോലീസ് പിടിയിലാകും.