അനുബന്ധ വാര്‍ത്തകള്‍
- കേരള ഡ്രൈവിങ് ലൈസൻസും ആർസി ബുക്കും സ്മാർട്ടാകുന്നു, പരിഷ്കരണത്തിനെതിരായ സ്റ്റേ ഹൈക്കോടതി നീക്കി
- പ്രവാചക വിരുദ്ധ പരാമർശം : നൂപുർ ശർമയ്ക്ക് തോക്ക് കൈവശം വെയ്ക്കാൻ അനുമതി
- സംസ്ഥാനത്ത് 80 % ഹോട്ടലുകളും പ്രവർത്തിക്കുന്നത് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അനുമതിയില്ലാതെ
- വ്യാജ ഡ്രൈവിംഗ് ലൈസൻസ് : ലൈസൻസിന് 3000 രൂപ നൽകി
- ഡ്രൈവിങ് ലൈസൻസ്,വാഹന രജിസ്ട്രേഷൻ അടക്കം 58 സേവനങ്ങൾക്ക് ആർടിഒ ഓഫീസിൽ പോകേണ്ടതില്ല
ഇനി ക്ലച്ചും ഗിയറും ഇടേണ്ട, ഡ്രൈവിംഗ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാം
ഡ്രൈവിംഗ് ലൈസൻസിനായുള്ള എച്ച്, റോഡ് ടെസ്റ്റ് എന്നിവയ്ക്ക് ഇനി മുതൽ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാം. ടെസ്റ്റിൽ ഇലക്ട്രിക് വാഹനങ്ങളും ഓട്ടോമാറ്റിക് വാഹനങ്ങളും ഡ്രൈവ് ചെയ്ത് കാണിച്ചാലും ലൈസൻസ് നൽകണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവിട്ടു.
ലൈസൻസിന് എൻജിൻ ട്രാൻസ്മിഷൻ പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്രനിർദേശത്തെ തുടർന്നാണ് തീരുമാനം. 2019ൽ സുപ്രീം കോടതി നിർദേശപ്രകാരം കേന്ദ്രം ഇക്കാര്യത്തിൽ നിയമം മാറ്റിയെങ്കിലും കേരളം ഇതുവരെയും ഇത് നടപ്പാക്കിയിരുന്നില്ല. ടെസ്റ്റിൽ ഓട്ടോമാറ്റിക്,ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കാനാവില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചിരുന്നത്. ഇതോടെ ലൈസൻസ് ടെസ്റ്റുകൾ ഇനി കൂടുതൽ എളുപ്പത്തിലാകും. കാറുകൾ മുതൽ ട്രാവലർ വരെ 7,500 കിലോയിൽ താഴെ വരെയുള്ള ലെയിറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസൻസിനാണ് വ്യവസ്ഥ.